Wednesday, May 5, 2010

Enikku vishakkunnu Oru manusyaneppolee!!!!!!!!!

എന്തായിരിക്കണം അടുത്ത ബ്ലോഗില്‍ എഴുതേണ്ടത്  എന്ന് കുലംകര്‍ഷമായി ചിന്തിക്കുമ്പോള്‍  പെട്ടെന്ന് ആ രൂപം മനസ്സില്‍ തെളിഞ്ഞു വന്നു ..  പേരറിയില്ല .. പക്ഷെ മുഖം വ്യക്തം ..
ഞാന്‍ Universityil B .teh  നു  പഠിക്കുന്ന കാലം .. പഠന കാലം എന്ന് പറയുമ്പോള്‍ പഠിക്കുവാനുള്ള കാലം ......
കേവലം പുസ്തകം മാത്രം അല്ല ,ഇനിയുള്ള ജീവിതം എന്ങ്ങനെ ജീവിക്കാം ,സഹജീവികളോട് എങ്ങനെ കരുണ കാണിക്കാം , എങ്ങനെ ഈ സഹജീവികളെ ഉപദ്രവിക്കാം .. എങ്ങനെ സ്നേഹിക്കാം എങ്ങനെ വെറുക്കാം ,എങ്ങനെ ഒരു നല്ല മനുഷ്യനാകാം , എങ്ങനെ ഒക്കെ ചിന്തിക്കാം , ചിന്തിപ്പിക്കാം  ..എങ്ങെനെ നന്നായി ചിരിക്കാം ,ചിരിപ്പിക്കാം .. എന്നിങ്ങനെ ഒരു പാട് ...
ഇതൊന്നും syllubussil  ഇല്ല .അനുഭവങ്ങള്‍ എന്ന കാലത്തിന്റ്റെ  പുസ്തകത്തില്‍ നിന്നും പുഷ്പം പോലെ എല്ലാവര്‍ക്കും കിട്ടുന്നതാണ് .. സത്യം പറയാം  എനിക്കും കിട്ടി ഒരുപാട്  ..
ഈ സംഭവം നടക്കുന്നത് കണ്ണൂര്‍ ആണ് .. എന്തോ അവശ്യം പ്രമാണിച്ച് ഞാനും എന്‍റെ സുഹൃത്ത്‌ വിനോദും  അവിടെ പോകുകയുണ്ടായി .. പ്രത്യേക കാര്യം ഒന്നും വേണ്ട  ഇപ്പോള്‍  "ഡാ .. പത്തനംതിട്ടയിലെ  ഒരു    സിനിമ പോസ്റ്റര്‍ ഒട്ടിച്ചത് ശെരിയായില്ല നമുക്കൊന്ന് പോയി നോക്കിയല്ലോ " എന്ന് അവന്‍  പറഞ്ഞാല്‍ ആ നിമിഷം പത്തനം തിട്ടക്ക്‌ വിടും ..അതാണ് പ്രകൃതം ..
എവിടെയൊക്കെ  പോയിരിക്കുന്നു ...എന്തൊക്കെ ചെയ്തിരിക്കുന്നു ..
അങ്ങനെ കണ്ണൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ തേരാ പാരാ നടക്കുന്നു .. ഏകദേശം 1  .30 AM   ആയി കാണും ....തിരിച്ചു റൂമില്‍എത്തണം .കയ്യില്‍ അകെ വണ്ടികൂലി ക്ക് മാത്രമേ പൈസ ഉള്ളു താനും..
എടാ ,, എന്‍റെ കസിന്‍ ഇവിടെ സ്റ്റാന്റ് ന്റ്റെ  ഏതോ വടക്ക് ഭാഗത്ത്‌ ഉണ്ട്  ഞാന്‍ പോയി അവനെ വിളിച്ചിട്ട്   ഇപ്പോള്‍ വരാം ..നീ ഇവിടെ നിന്നോ എന്നും പറഞ്ഞ്‌  നമ്മുടെ  വിനോദ്  ഏതോ ഊട് വഴിയിലൂടെ എങ്ങോട്ടോ പോയി .. അത് വടക്കാണോ പടിഞ്ഞാരാണോ   എന്ന്  എന്ന് ദൈവത്തിനറിയാം !!!
വിശന്നിട്ടു കുടല്‍ മാത്രമല്ല വേറെ എന്തൊക്കെയോ കരിയുന്നു .. പോകുന്ന വഴി തിരിഞ്ഞു നിന്ന് അവന്‍ ഇതും കൂടി പറഞ്ഞു " തിരിച്ചു Universityil  എത്തിയിട്ട് നമുക്ക് കഴിക്കാം കേട്ടോ ..."
ആഹാ .. എത്ര മനോഹരം ..!!!!!
ഈ ലോകത്ത് എത്രെയോ പേര്‍ ഭക്ഷണം കിട്ടാതെ അലയുന്നു ....
പക്ഷെ  ലോകത്തിലെ പട്ടിണി  യെ കുറിച്ച് ഞാന്‍ ചിന്തിച്ചതു പോലും ഇല്ല ..!! നമ്മളെന്തിനു ആവശ്യമില്ലാത്തത്  ചിന്തിക്കണം ... അല്ലെ ?
തിരക്കില്ലെങ്കിലും ആളുകള്‍ ചുമ്മാ തിരക്ക് കാണിക്കുന്നു ..അങ്ങോട്ട്‌ പോകുന്നു ഇങ്ങോട്ട് പോകുന്നു  മൊബൈല്‍  കയിലെടുത്തു ഹലോ ഹലോ ..കേള്‍ക്കുന്നില്ല എന്നൊക്കെ പറയുന്നു ..  അകെ ബഹളം ...
ഞാനാണേല്‍ ഇപ്രാവശ്യം വീട്ടില്‍ പോയി കുറച്ചു ഇഞ്ചി കടിക്കണം എന്നൊക്കെ ആലോചിച്ചിരിക്കയാണ്.. "ഇഞ്ചി കടിച്ച പാവം കുരങ്ങന്‍റെ അവസ്ഥ നമ്മളും ഒന്നറിയണമല്ലോ  ..?"
കണ്ണില്‍ ഇരുട്ട് കേറിയിരിക്കുന്നു  ..രാവിലെ ചായക്ക് തേയില ഇല്ലാഞ്ഞു ദേഷ്യത്തിന്  ചൂട് വെള്ളത്തില്‍ പഞ്ചസാര മാത്രം കലക്കി കുടിച്ചു  വന്നു നില്കുന്നതാണ് ...
എന്നെ ഒന്ന് സഹായിക്കുമോ ...? ആ ചോദ്യം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി .. സുമുഘന്‍ ..ഒരു 36 വയസ്സ് പ്രായം കാണും
ഞാന്‍ ചോദിച്ചു ..എന്താ ചേട്ടാ ..
"എനിക്ക് വിശക്കുന്നു ...അയാള്‍ പറഞ്ഞു ..
കണ്ണുകളില്‍ പ്രകാശം കുറഞ്ഞിരിക്കുന്നു ..മുടിചീകിയിട്ടിലെങ്ങിലും ഒരു വശത്തേക് വകങ്ങിരിക്കുന്നു ..പഴയതാണെങ്കിലും കാഴ്ച്ചയില്‍ നല്ല ഡ്രസ്സ്‌ .. തളര്‍ന്നു വീഴാറായ അവസ്ഥ .. അയാള്‍ എന്നോട് യാചിക്കുകയാണ് ...
ഞാന്‍ കുടുങ്ങി  ..
ഇത് വരെ പഠിച്ച maths  എടുത്തു ഞാന്‍ പയറ്റി ..
(a + b )2 = a 2 +2 ab +b 2 ...............
 ഭാഗ്യം 10 രൂപ ബാക്കി ഉണ്ട് .. ഞാന്‍ 10 രൂപ  നീട്ടി ..
പാതി മങ്ങിയ ചിരിയോടെ അയാള്‍ പറഞ്ഞു .. വാങ്ങി തന്നാല്‍ മതി ..
എന്തോ  ഞാന്‍ അയാളെ ഒരു ചായക്കടയില്‍ കയറ്റി .. ഒരു ഊണിനു ഓര്‍ഡര്‍ ചെയ്തു ..
താന്‍ കഴിച്ചതാണോ എന്ന അര്‍ത്ഥത്തില്‍  എന്നെ ഒന്ന് നോക്കി .. ഞാന്‍ തലയാട്ടി ..
***********************************************************
ഞാന്‍ അയാളോട് ഒന്നും ചോദിച്ചില്ല ..  സത്യത്തില്‍ ചോദിക്കേണ്ടി  വന്നില്ല  ,,?അയാള്‍ നിര്‍ത്താതെ പറയുകയാണ് ..
ഒരു കവിള്‍ വെള്ളം കുടിച്ച് അയാള്‍ തുടര്‍ന്നു.."ഒരു പാട് സ്ഥലവും നല്ല  വീടും ഒക്കെ  ഉണ്ടായിരുന്നതാ...
എല്ലാം പോയി ..പോയതല്ല കൊടുത്തു ..
പെങ്ങമ്മാരെ കെട്ടിച്ചു വിടാത്ത ആങ്ങളമാര്‍ ജീവിക്കുന്നത് തന്നെ ശെരിയാണോ..?
സ്നേഹിച്ച പെണ്ണിന് വേണ്ടി ജോലി കളഞ്ഞ ഞാനല്ലേ യഥാര്‍ത്ഥ  വിഡ്ഢി...? അതെങ്ങനെയനെന്നു ഞാന്‍ ചോദിച്ചില്ല ..ഇതൊക്കെ നുണയല്ലേ (ഞാന്‍ അര്‍ഥം വച്ചു അയാളെ അടിമുടി നോക്കി ..)
സ്നേഹിതന്മാര്‍... അവര്‍ക്ക് സ്നേഹിക്കാന്‍ മാത്രം അല്ലെ പറ്റു,,, ഒരു കയ്‌ സഹായം ...?!!!
പൈസ യുടെ വില സ്നേഹത്തെക്കാള്‍ വളരെ  കൂടുതല്‍ അല്ലെ അത് കൊണ്ടാവും .
ജോലിക്ക്   നോക്കാഞ്ഞിട്ടല്ല .. അത്  കിട്ടണ്ടേ .. തലയില്‍ വര പോലും ഇടതല്ലേ അങ്ങേരു ഭൂമിയിലേക്ക്‌ വിട്ടത് ..
 ആര്‍ക്കും എന്നെ വേണ്ട .ദൈവത്തിനു പോലും ..?
വീട് ജപ്തി ചെയ്തു ,, അത് പിന്നെ അവര്‍ക്ക് അവരുടെ ജോലി ചെയ്യണ്ടേ ,,
 ബന്ധങ്ങള്‍ എന്നൊക്കെ പറയുന്നത് ശെരിക്കും  ബന്ധനം തന്നെയാണ് ഈ ലോകത്തില്‍ ..
നെടു വീര്‍പ്പാനെന്നു   തോന്നുന്നു . അതോ കുടിച്ച വള്ളം തൊണ്ടയില്‍ തടഞ്ഞതാണോ..?
ഈ വിശപ്പ്‌ , വല്ലാത്ത അവസ്ഥയാ ...രണ്ടു ദിവസം ആയി വെള്ളം തന്നെ കുടിക്കുന്നു .. വിശപ്പ്‌ സഹിക്കാന്‍ വയ്യാഞ്ഞിട്ടാ .. കയ്‌ നീട്ടി ഇരന്നു ശീലിച്ചിട്ടില്ല ... അല്ല
നിങ്ങള്‍ക്കൊനും അത് അറിയണ്ടല്ലോ ..? വായില്‍  വെള്ളി കരണ്ടിയുമായി ജനിച്ചവരല്ലേ നിങ്ങള്‍.. ഭാഗ്യവാന്‍ മാര്‍ ..!! "
എനിക്കാണേല്‍ ചിരീം കൂടെ വന്നു .. ഭാഗ്യവാന്‍ മാരെ ..!!!  അതും വെള്ളി കരണ്ടി... ഒരു ചെമ്പു കരണ്ടി പോലും ഞാന്‍ കണ്ടിട്ടില്ല ,,,അപ്പോഴാണ് വെള്ളി..  ഹും  .. !!!! "
അയാള്‍ തുടരുകയാണ് .. 
കാര്യം കഴിഞ്ഞതോടെ  ബന്ധങ്ങള്‍  വേരറ്റു പോയി .. എന്നെ വേണ്ടാതായി  ..
എന്‍റെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്ങില്‍.. ,
എനിക്കൊന്നു പറഞ്ഞു കരയാന്‍ പോലും ആരും ഇല്ല..
ആത്മഹത്യ ചെയ്യാന്‍ എനിക്ക് പേടി ഇല്ല . പക്ഷെ !!!!...അയാളുടെ കണ്ണില്‍നിന്നും  കണ്ണ് നീര്‍ പൊടിഞ്ഞു...
ഇയാള്‍ നുണ പറയുകയാണോ എന്ന് ചിന്തിച്ചിരുന്ന ഞാന്‍ അടര്‍ന്നു വീണ ആ  കണ്ണീരില്‍    അലിഞ്ഞു പോയി ..
മേശയില്‍ കൊണ്ട് വച്ച ഉണ് അയാള്‍ വളരെ വേഗം കഴിക്കുകയാണ് .. എന്‍റെ വിശപ്പ്‌ മുഴുവന്‍ അതോടെ കാറ്റില്‍ പാറി .. വീണ്ടും മറ്റേ  ഇഞ്ചി യെപറ്റി  അറിയാതെ ആലോചിച്ചു പോയി ...!!!
ദൈവമേ  ..ഈ  പട്ടിണിയുടെ കോട്ടിട്ട പരിയായം ആണോ ഇയാള്‍ ...ഇപ്പോള്‍ ഞാന്‍ ലോകത്തുള്ള സകലമാന പട്ടിണി പാവങ്ങളെയും മനസ്സില്‍ ഓര്‍ത്തു പോയി ....
പിരിയാന്‍ നേരം നന്ദിയും കടപ്പാടും നിറഞ്ഞ  മുഖത്തോട് കൂട് എന്‍റെ ചെറിയ കയ്‌ പിടിച്ചു കുലുക്കുമ്പോള്‍ അയാള്‍ പറഞ്ഞു .. ".ഒരു പക്ഷെ എന്‍റെ മരണ വാര്‍ത്ത കേള്‍കുകയാണെങ്കില്‍ മോന്‍ എന്നെ കുറിച്ച്
ഓര്‍ക്കണം, പ്രാര്‍ത്ഥിക്കണം .. കാരണം എന്നെ കുറിച്ച് ഓര്‍ക്കാന്‍ ഈലോകത്തില്‍ ചുരുക്കം ചിലരെ ഉള്ളു ..എന്നെ ഒരു ഭീരു ആയി കാണരുത് എനിക്ക് ചെയ്യാന്‍ ഇനി ഒന്നും ഈ ലോകത്തില്‍ ബാക്കി ഇല്ല . എല്ലാ കടങ്ങളും ഞാന്‍ വീട്ടി  കഴിഞ്ഞു . ദയവു ചെയ്തു ഇത് കടമായി കാണരുത് .. "
ഇപ്രാവശ്യം ഇഞ്ചി മനസ്സില്‍ വന്നില്ല പകരം വീണ്ടും കണ്ണിലേക്ക് ഇരുട്ട് ഇരച്ചു കയറി ...
ഒരു പാട് തത്വങ്ങള്‍  മനസ്സില്‍ ഉണ്ടെങ്ങിലും അതെടുത്തു ആശ്വാസ വാക്ക് പറയുന്നതിന് മുമ്പേ അയാള്‍ നടന്നു തുടങ്ങിയിരുന്നു .. "ജീവിതതിലെക്കയിരിക്കില്ല .. കാരണം പ്രതീക്ഷകള്‍ അസ്തമിച്ചു എന്ന് മുഖത്ത് തന്നെ എഴുതിയിരിക്കുന്നു .
ഇടയ്ക്കു വച്ചു അങ്ങകലെ എത്തി അയാള്‍ തിരിഞ്ഞു നോക്കി .. ഞാന്‍ നോക്കുനുണ്ടോ എന്നാവാം..
ഞാന്‍ അയാളെ തന്നെ നോക്കി നിന്നു ദൃഷ്ടി പദത്തില്‍ നിന്നും മായുന്ന വരെ ..

പുറത്തൊരു അടി .."അളിയാ പാളി .. ഈ ബസ്‌ സ്റ്റാന്ഡ് ന്റെ വടക്ക് വശത്തല്ല ലോ ലപ്പുരത്തെ  ബസ്‌ സ്റ്റാന്ഡ് ന്റെ യാ .. ബാ പോകാം .."

ഒരു പിടി ചോറ് പോലും കളയാതെ  ഇന്നും ചോറ് വിളമ്പി കഴിക്കുമ്പോള്‍ ഞാന്‍ അയാളെ ഓര്‍ക്കും . കാരണം  അയാളുടെ ജീവിതത്തിലെ ചുരുക്കം ചിലരില്‍ ഒരാള്‍ ഞാന്‍ ആണല്ലോ ..

ജീവിചിരുപ്പുണ്ടോ .. അതോ ......

******************************************************