Friday, February 14, 2014

വാലന്‍റ്ന്‍സ് ഡേ 2014

"ഒരിക്കലും നിലയ്ക്കാത്ത പ്രവാഹമുള്ള
പ്രണയത്തിന്‍റെ ഒരുറവ എന്നിലുണ്ട്

നിന്നില്‍ കൌതുകം തോന്നിയന്ന്  മുതല്‍
പ്രണയം കിനിഞ്ഞിറങ്ങിത്തുടങ്ങിയോരുറവ

ഒരു കൊച്ചുനദിയായി മാറിയാ പ്രണയമിന്ന്
ഒഴുകികൊണ്ടിരിക്കുന്നു.

നിനക്ക് വേണ്ടി, നിന്നിലേക്ക്
നീ  കയ്ക്കുമ്പിളില്‍ കോരിയെടുക്കുന്നതും കൊതിച്ച് "

Tuesday, July 2, 2013

പുതു യന്ത്രങ്ങള്‍ !

യന്ത്രമില്ലാതൊരു ജീവിതമോ ഇന്നിന് ?
അസാധ്യമെന്നെ പറയേണ്ടൂ !!
വേഗത്തെ കാല്‍ കീഴിലാക്കികൊണ്ടവ
സമയത്തെവരെ ജയിക്കാന്‍ പോന്ന് നില്‍ക്കുന്നു.
ഉറങ്ങാന്‍വരെയോന്നനിവാര്യമത്രേ  !
ചുറ്റിനും യന്ത്രങ്ങള്‍, എന്തിനും യന്ത്രങ്ങള്‍
തിരിച്ചറിയാനും എളുപ്പം,  ഒരൊറ്റനോട്ടം മതി.

വേറെയൊരു യന്ത്രവര്‍ഗമിന്നുണ്ട്
മനുഷ്യ യന്ത്രങ്ങള്‍..
കൊല്ലാനും കൊല്ലിക്കാനും കഴിവുള്ളവ
ചിരിക്കുന്ന മുഖവും കുടിലതയും ക്രൌര്യവുമുള്ളവ
തിരിച്ചറിയാന്‍ ജന്മങ്ങള്‍ വേണ്ടി വരുന്നവ
കൂത്താടിപോല്‍ പെരുകുന്നവ, അതെ
വിശപ്പിന്‍റെ വിളിയില്‍ പിച്ചാത്തിപിടി തപ്പിയ-
പഴമയില്‍ നിന്നും തെന്നിമാറിയൊരു കൂട്ടം

ആത്മസംതൃപ്തിയും പണവുമാണത്രേ ലഷ്യം !
ഹാ യന്ത്രങ്ങള്‍ക്കും  മനസ്സോ .. ?

************************************************************

അനീതിക്കെതിരെ "ചെ" ആകണമെന്നൊരു ശാഠൃവുമില്ല
കോടികളുടെ അഴിമതികേട്ടൂറ്റകൊള്ളുകയും വേണ്ട.
ഓടുന്ന ബസ്സിലെ തേങ്ങുന്ന ശബ്ദം കേട്ടില്ലെന്നും നടിക്കാം
നട്ടുനനച്ച് വിരിയിച്ച പൂവിനെ പിച്ചിചീന്തുകയുമാവാം
പക്ഷെ, ഒന്നറിഞ്ഞുകൊള്‍ക നീ മാറി കഴിഞ്ഞു  യന്ത്രമായി -
മിടിപ്പെന്തെന്നറിയാത്ത മനുഷ്യ യന്ത്രം ....!

പ്രിയ ഐന്റീന്‍ വീണ്ടും ജനിക്കുക ,അല്ലെകില്‍ -
 വേറിട്ട ചിന്തകളെന്നില്‍ നിറക്കൂ
കണ്ടെത്തണം പുതിയ യന്ത്രങ്ങളെനിക്ക്
ചതിയളക്കാനോന്ന്‍ , മതവിഷം ഊറ്റാന്‍ വേറൊന്ന്
നിമിഷസുഖമല്ല സ്ത്രീയെന്നു ഊട്ടിഉറപ്പിക്കാന്‍ വേറൊരെണ്ണം
കരുണ, ദയ , സ്നേഹം ഇവ നിറക്കാനായി ഒന്നും കൂടി
ഒന്നൊന്നായ് കണ്ടു പിടിക്കണമെനിക്ക്
മനുഷ്യരില്‍ മനുഷ്യത്വം തിരിച്ച് കൊണ്ട് വരാന്‍
പുതുയന്ത്രങ്ങള്‍ !

Saturday, June 1, 2013

" ഞാനന്നെ പറഞ്ഞിരുന്നു ...
ഞാനന്നെ കണ്ടിരുന്നു ..
ഇതല്ല ഒത്തുചേര്‍ന്നലിയുന്നകണികകളെന്ന്‍
ഇതല്ല നീ ഞാനിതാണെന്നുതുടങ്ങും ബന്ധമെന്ന്..

അല്ലെങ്കില്‍ എന്തിനീഗോ തമ്മില്‍ ചേര്‍ന്നീടുവാന്‍....
നമ്മളൊന്ന് നമ്മളല്ലേയെന്നുരക്കും നിങ്ങളീ മനുഷ്യര്‍ ഞാനുള്‍പ്പടെ ...
തെറ്റാരിലും വരാം കഴിയണം ക്ഷമിക്കണം ക്ഷമിച്ചതളക്കണം..
ക്ഷമിച്ചത് എന്‍ ക്ഷമ കരുണ, എന്നുതോന്നീടുന്നവന്‍ ജീവിക്കവേണ്ടനീ പുലബേണ്ടയൊന്നുമേ .... !! "

Thursday, March 14, 2013

വാശി

വാശിപിടിക്കരുതെന്നമ്മ
നല്ലതല്ലന്ന് കണ്ണുരുട്ടികൊണ്ടച്ഛന്‍
ഒന്നിനോടുമരുതെന്നു വല്യമ്മ
എന്തിനീവാശിയെന്ന് ചേച്ചി
നല്ലകുട്ടിയല്ലേയെന്നമ്മാവന്‍
വടിയെടുക്കട്ടെയെന്ന് വെല്യച്ഛന്‍
നൊന്ത മനസ്സും കലങ്ങിയ കണ്ണുമായി ഞാന്‍

പതിയെ ചൊല്ലിപഠിപ്പിച്ചത് മായാതെ നിന്നു
അനുസരണ ബാല്യത്തിലെവിടെയോ അതുപെക്ഷിച്ചു.
പോയ്മറഞ്ഞു വാശി, മറയും മുന്നേ വേലിയും കെട്ടി
ആഗ്രഹങ്ങള്‍ക്ക്ചുറ്റും ഒരു കമ്പി വേലി
ഒന്നിനോടുമില്ല വാശിയിപ്പോള്‍ - നല്ലത്
മനസ്സില്‍ നന്മ കുന്ന് കൂടിയിരിക്കുന്നു.
പക്ഷെ ജയിക്കാനറിയില്ല ഒന്നിനോടും.
വാശി പണ്ടേ പോയ്‌മറഞ്ഞിരുന്നല്ലോ ..!

Tuesday, December 11, 2012

ഒഴിമുറി - പച്ചത്തവളയുടെ കുറിപ്പ്‌



ഒരു നല്ല സിനിമ കാണണം എന്നയാഗ്രഹമാണ് നിങ്ങളെ സിനിമ കാണാന്‍ പ്രേരിപ്പിക്കുന്നതെങ്കില്‍ തീര്‍ച്ചയായും ഒഴുമുറി കാണുക. കഥയും തിരക്കഥയും എഴുതാന്‍ ഭാവന മാത്രം പോരാ നല്ല അറിവും പാണ്ടിത്യവും നിരീക്ഷണബോധവും മനസ്സില്‍ നന്മയും വേണം എന്ന് പറയാതെ പറയുന്ന ഒരു സിനിമ. നിങ്ങള്‍ ഒരു യഥാര്‍ത്ഥ സിനിമ പ്രേമിയാണെങ്കില്‍ തീര്‍ച്ച നിങ്ങള്‍ക്കീ പടം ഇഷ്ടപെടും.

    ഒരു സിനിമയുടെ യഥാര്‍ത്ഥ വിജയം എന്ന് അവകാശപെടുന്നത്  ആ സിനിമ പ്രേക്ഷകരെ ചിന്തിപ്പിക്കുമ്പോള്‍ ആണ്. അതുള്‍ക്കൊള്ളുന്ന ആശയം പ്രേക്ഷകനുമായി സംവേധിക്കുമ്പോഴാണ്. ഇക്കാലത്ത്‌ സിനിമയുടെ വിജയം കളക്ഷനുകളുടെ ത്രാസില്‍ അളക്കപെടുന്നത് കൊണ്ട് കലാമൂല്യമുള്ള സിനിമകള്‍ പ്രേക്ഷകനിലേക്ക് എത്താന്‍ താമസിക്കുന്നു . പക്ഷെ മലയാള സിനിമയുടെ പാരമ്പര്യം എന്ന് പറയുന്നതാകട്ടെ  തികച്ചും വേറിട്ട നില്‍ക്കുന്ന ഇത്തരം സിനിമകളാണ്താനും. മാനുഷിക വികാരങ്ങള്‍ക്ക് ഇത്രയും പ്രാധാന്യം കൊടുക്കുന്ന ഒരുഫിലിം ഇണ്ടസ്ട്രി വേറെയില്ല എന്ന് തന്നെ പറയേണ്ടി വരും .

 ഒരു കൊമര്‍ഷിയല്‍ സിനിമ എടുത്ത്‌ കോടികള്‍ കൊയ്യുന്നതിനു പകരം കലയോട് നൂറു ശതമാനവും നീതി പുലര്‍ത്തി സമൂഹത്തിനു നല്ലത് പകര്‍ന്നു കൊടുക്കണം എന്നാഗ്രമുള്ള ആളുകള്‍ ഇന്നും മലയാള സിനിമയില്‍ ഇനിയും ബാക്കി ഉണ്ട് എന്ന് തെളിയിക്കുന്നതാണ് ഒഴിമുറി പോലുള്ള സിനിമകള്‍. അത്തരം സിനിമകളെ അറിഞ്ഞു പ്രോല്‍സാഹിപ്പിചില്ലെങ്കില്‍ താന്‍ സിനിമ പ്രേമിയാണ് എന്നുറച്ച് പറയാനെങ്ങനെ കഴിയും?.

മലയാളി പ്രേക്ഷകര്‍ വിവരമുള്ളവരാണ് ചിന്തിക്കുന്നവരാണ് അത് കൊണ്ട് അവര്‍ മനസ്സിനോട് തൊട്ടു നില്‍ക്കുന്ന സിനിമ ആഗ്രഹിക്കുന്നു ഇഷ്ടപെടുന്നു . പക്ഷെ ജനങ്ങള്‍ക്ക്‌ വിവരമില്ല അവര്‍ ഊഹിച്ചുകൊള്ളും എന്ന മുന്‍വിധിയോടെ പടച്ചു വിടുന്ന ബിഗ്‌ ബജറ്റ് ചിത്രങ്ങള്‍ - കയറില്‍ കെട്ടി വലിച്ചുള്ള ഇടി , അര മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന വാക്ക്‌ കസര്‍ത്ത്‌ ,തോക്കുണ്ടെങ്ങിലും കയ് കൊണ്ട് അങ്കം കുറിക്കുന്ന നായകന്‍ , പൈങ്കിളി / ക്ലിഷേ നായിക ഇത്തരത്തിലുള്ള സിനിമകളാണ് ഏറിയ പങ്കും പണം കൊയ്യുന്നത്. അതെന്തു കൊണ്ടാണ്?. എനിക്ക് തോന്നുന്നത് മലയാളി പ്രേക്ഷകര്‍ എന്തും ഉള്‍കൊള്ളുന്നവരാണ്. ഏതുതരം സിനിമ ഇറങ്ങിയാലും ആളുകള്‍ കാണും അവര്‍ വിലയിരുത്തും. ആ വിലയിരുത്തലുകളാവട്ടെ  അക്കാലഘട്ടത്തിലെ ട്രെന്‍ഡില്‍ മാത്രം ഒതുങ്ങി പോകുന്നു. 

    എന്‍റെ സിനിമ എങ്ങനെ ആയിരിക്കണം എന്ന് ഒരു സംവിധായകന്‍ തീരുമാനിക്കുന്നയിടതാണ് സിനിമ അതിന്‍റെ പൂര്‍ണതയിലേക്കുള്ള വഴി തുറക്കുന്നത്. ഒഴിമുറിയെ കുറിച്ച് പറയുകയാണെങ്കില്‍ ഒരു പഴയകാല കഥ അതെ തനിമയില്‍ വളരെ തന്മയത്തതോടെ പറഞ്ഞിരിക്കുന്നു മാനുഷിക ബന്ധങ്ങള്‍ക്കും വികാരങ്ങള്‍ക്കും നന്നേ പ്രാധാന്യം കൊടുത്തെടുത്തിട്ടുള്ള ഒരു സിനിമ .അഭിനയത്തോട് കൂറ് പുലര്‍ത്തി നടീ നടമ്മാര്‍, കഥ തിരക്കഥയില്‍ പ്രാവീണ്യം തെളിയിച്ച് തിരകഥകൃത്ത് ശ്രി ജയമോഹന്‍. പിന്നെ കോടികള്‍ കൊയ്യില്ല എന്ന ഉറപ്പില്‍ അത് സിനിമയാക്കി മലയാള സിനിമ മരിക്കില്ല ഞങ്ങള്‍ ഒക്കെയുണ്ടിവിടെ എന്ന് കാണിച്ചു തന്ന സംവിധായകന്‍ ശ്രി മധുപാലും പ്രോട്യുസര്‍  വേണുഗോപാലും . 
 
സിനിമ എങ്ങനെ വെണമെങ്കിലും എടുക്കാം പക്ഷെ കലാമൂല്യമുല്ല സിനിമ എടുക്കുന്നവരെ തിരിച്ചറിഞ്ഞു അവര്‍ക്ക് പ്രചോദനം ആവാന്‍ കഴിയുക വലിയ കാര്യം തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു.  റെക്കോര്‍ഡ്‌ കളക്ഷന്‍ ഭേദിക്കില്ല എന്നറിഞ്ഞു കൊണ്ട് മധുപാലും വെണുഗോപാലും എന്തിനീ സാഹസത്തിനു മുതിര്‍ന്നു എന്നുള്ള ചോദ്യം മനസ്സില്‍ ഉയര്‍ന്നാല്‍ തന്നെ അത് ആ കലാകാരന്മാര്‍ക്കുള്ള  അന്ഗീകാരമാണ്. നല്ല സിനിമയെ ജനം അന്ഗികരിക്കും എന്ന ആ മനുഷ്യന്റെ വിശ്വാസമാണ്. പക്ഷെ നല്ല സിനിമയെ കയ്‌വിടില്ല എന്ന വിശ്വാസം കാത്തു സൂക്ഷിക്കാന്‍ പ്രേക്ഷകരായ നമ്മള്‍ക്ക് കഴിയുന്നുണ്ടോ ? ഉണ്ടെങ്കില്‍ എന്ത് കൊണ്ട് ആ സിനിമ സാമ്പത്തികമായി വിജയം കൊയ്യുന്നില്ല . അതോ ഇപ്പോഴും പ്രേക്ഷകരുടെ നിലവാരം നായകന്‍റെ സിക്സ് പാക്കിലും നായികയുടെ കുളിയിലും തങ്ങി നില്‍ക്കുകയാണോ ? യവ്വന തിളപ്പിന്റെ മണ്ടത്തരമായ ഫാന്‍സ്‌ അസോസിയഷന്‍ ആണോയിനിയിതിനു പിന്നില്‍ ?എന്ത് തന്നെയായികൊട്ടെ ആ സിനിമ എന്നില്‍ ചെലുത്തിയ സ്വാധീനമാണ് ഇത്രേം എഴുതാന്നെന്നെ പ്രേരിപ്പിച്ചത്. നല്ല സിനിമയെ പ്രോത്സാഹിപ്പിക്കുന്നതില്‍ എനിക്ക് തെല്ലും മടിയില്ലത്തതിനാല്‍ ഞാന്‍ ഈ സിനിമ കണ്ട് അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ അനുമോധിക്കുവാന്‍ നിങ്ങളെ ആഹ്വാനം ചെയ്യുന്നു . ഒരു സിനിമ അതിലെ നായകന്റെയല്ല മറിച്ച് അതിന്റെ സംവിധായകന്റെയാണ്. മധുപാല്‍ സര്‍ ഈ എളിയ പ്രേക്ഷകന്‍റെ എണീറ്റ് നിന്നുള്ള കയ്യടി.....!!
ഇതാ സ്വീകരിച്ചാലും ... !!

Wednesday, November 21, 2012

മൈ ലവ് !

പ്രണയമെന്ന വര്‍ണകടലാസില്‍ പൊതിഞ്ഞ പേരിടാത്ത ആ വരയിട്ട നോട്ട് ബുക്കില്‍ ഞാനോരുവരി പോലും എഴുതിയിരുന്നില്ല ഒന്ന് തുറന്നു നോക്കിയത് പോലുമില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇതേ ദിവസം ഞാനവളെ കാണുമ്പോള്‍ ഒട്ടും പ്രതീക്ഷിച്ചുമില്ല അതില്‍ പ്രണയാക്ഷരങ്ങളാല്‍ അവളുടെ മുഖം പതിയുമെന്ന് , പേരിടാത്ത ബുക്കിന് അവളുടെ പേരാകുമെന്ന് ..

എന്നോ ഒരിക്കല്‍  ഞാനതിന്‍റെ താളുകള്‍ പതിയെ പതിയെ മറിച്ച് നോക്കാന്‍ തുടങ്ങി. ഞാന്‍ കണ്ടു അവളുടെ സാമീപ്യം ഞാനറിയാതെ എപ്പോഴോ പ്രണയമായ്‌ മാറി അതില്‍ അക്ഷരങ്ങള്‍ കൊറികൊണ്ടേ ഇരുന്നിരുന്നു. വാക്കുകള്‍ക്ക് ജീവനും. പണ്ടെങ്ങോ പിന്നിയിട്ട തലമുടിയില്‍ ചൂടിക്കാന്‍ മറന്ന മയില്‍ പീലിപെറ്റോരുമിച്ച്  മയിലായ്‌ മാറി പീലിയും  നിവര്‍ത്തിയിരിക്കുന്നു..

സ്വപ്‌നങ്ങള്‍ പലതും ഞാന്‍ മുന്നേ കണ്ടിരുന്നു. പക്ഷെ അതില്‍ നിറങ്ങള്‍ ചേര്‍ക്കാന്‍ ഇവളെന്നെ പഠിപ്പിച്ചു. ചിരിക്കാന്‍ മാത്രം ശീലിച്ചിരുന്ന എന്നെ കരയാനും. ആ ചായകൂട്ടുകള്‍ കൊണ്ട് ഞാന്‍ വരച്ചുണ്ടാക്കിയ പാതയിലൂടെ കൈ കോര്‍ത്ത്‌ ഞങ്ങള്‍ ഒരുപാട് ദൂരം നിശബ്ദമായി ഇന്നും നടക്കുന്നു ..

എന്നെങ്കിലുമൊരിക്കല്‍ നിന്നക്കെന്നില്‍നിന്നടര്‍ന്നുവേറിടണമെങ്കില്‍ പ്രിയേ ..  ഇതാ നിന്‍റെ പേര് പതിഞ്ഞ എന്‍റെ പ്രണയപുസ്തകത്തില്‍ നിന്നൊരു താള്‍ , ഇന്നേ കുഴിക്കുന്നു ഞാനൊരു കല്ലറ. നീ പോകുമ്പോള്‍ കത്തിയെരിഞ്ഞുവീഴുന്ന പുസ്തകചാരം അതിലിട്ട് മൂടികൊള്‍ക. കുഴിച്ചിടുക ആ താള്‍ തലയ്ക്കലും .. എനിക്കുറപ്പുണ്ട്  ഒരിക്കല്‍ അത് വളര്‍ന്ന് മരമായി വളരും , തണല്‍ തരും...  നീറിപ്പുകഞ്ഞ് ചാരമായ മോഹങ്ങള്‍ക്ക് ആ തണലില്‍ ഇത്തിരി ഇളവേല്‍ക്കാമല്ലോ. !!

Monday, July 23, 2012

പടിയിറക്കം

" പടിയിറങ്ങുമ്പോള്‍ തിരിഞ്ഞു നോക്കാറില്ല ..
കണ്ണ് നീര് കാഴ്ചയെ മറചിട്ടല്ല ..
കുറ്റബോധം മനസ്സിനെ ചഞ്ചലപെടുത്തും എന്ന് കരുതിയിട്ടുമല്ല.
പുഞ്ചിരിക്കേണ്ട മുഖത്ത് വിഷാദനിഴലുകള്‍ എടുത്തു കാണും എന്നതിനാലുമല്ല ..
പിന്തിരിഞ്ഞ് നോക്കാന്‍ ഭയവുമില്ല ..
പിന്നെയോ ?
പടി തെറ്റിയാല്‍ ആനയും ...!!!"

Tuesday, February 21, 2012

തീ

" മിടിക്കുന്ന ഹൃദയം പണയം വെച്ച് പ്രണയമെടുത്തു.
കടം കൊണ്ട പ്രണയം പിന്നെയെന്നിലൊരു  തീയായ് മാറി.
ചിന്തയില്‍ , നിദ്രയില്‍ , ശ്വാസത്തില്‍ , സിരകളില്‍
ആര്‍ക്കും കെടുത്താന്‍ കഴിയാത്തവിധം അതാളിപടര്‍ന്നിരിക്കുന്നു .
ഒരിക്കലാ തീ  ജ്വാല വെടിയും, ഇരുട്ടിനെ കൂട്ട് പിടിക്കും  -
ആരെയും വേദനിപ്പിക്കാതെ തന്നെ കെട്ടടങ്ങും
അന്ന് പണയം വെച്ച ഹൃദയം ഞാനറിയാതെ മിടിപ്പോഴിയും. "



Wednesday, February 15, 2012

ലക്‌ഷ്യം

ഉണര്‍ന്നപ്പോള്‍ ഇരുട്ടില്‍ നടക്കുകയായിരുന്നു .
തെല്ലും ഭയമില്ല കാരണം, ഞെരംബിലെ ചോരയുടെ ചുവപ്പിന് 
മരണത്തിന്‍റെ കറുപ്പിനെ  ജയിക്കാന്‍ പോന്ന വീറുണ്ട്.
മുറുകെ പിടിച്ച തത്വശാസ്ത്രം ഓരോ ശ്വാസത്തിലും
സമത്വം കയ് വരിച്ചിരിക്കുന്നു .
ഒന്ന് തിരിഞ്ഞു നോക്കിയാലോ ..?
വേണ്ട .. മുന്നേറുമ്പോള്‍ തിരിഞ്ഞു നോക്കരുത് എന്ന് ആരോ പറഞ്ഞിരിക്കുന്നു .
ആരാണ് ലക്‌ഷ്യം തിരഞ്ഞെടുത്തു തന്നത് ..അബോധമനസാണോ..?
തീരുമാനിച്ചുറച്ച കാല്‍ വെപ്പുകള്‍ ബോധ മനസ്സിലേക്ക് വിരല്‍ ചൂണ്ടി .
കാതുകളില്‍ കാലൊച്ചകള്‍ ഉയര്‍ന്നുകേള്‍ക്കുന്നുവോ .കാത് വട്ടം പിടിച്ചു .
അതെ കാലൊച്ഛയല്ല കാലൊച്ഛകള്‍.. ഒന്നല്ല പത്തല്ല പതിനായിരമല്ല ..!!
ഒരേ ലക്ഷ്യത്തിലേക്ക് കുറെ അധികം ആള്‍ക്കാര്‍. അപ്പോള്‍ തനിച്ചല്ല.
നടത്തം ആവേശമായി മാറി.. വേഗമേറി ..
കിതപ്പ് ദുര്‍ബലപെടുത്താത്ത ശരീരം ലക്ഷ്യത്തെ എന്നിലെക്കടുപ്പിക്കുന്നു.



Sunday, February 12, 2012

മരുപ്പക്ഷി

രാവിലെ എണീറ്റ് പതിവ് പോലെ കണ്ണാടിയില്‍ ഒന്ന് നോക്കി  ഞാന്‍ തന്നെ ആണോ എന്നൊന്ന് അറിയണമല്ലോ .. പെട്ടെന്ന് ദെ പോണു തലയ്ക്കു മുകളിലൂടെ എന്തോ ..  മരുഭൂമിയിലും വവ്വാലോ..? സൂക്ഷിച്ചു നോക്കിയപ്പോ ഒരു കുഞ്ഞി കിളി ...  ഇനി ഇത് വാലന്‍റൈന്‍ ഗിഫ്ടോ മറ്റോ ആണോ .. കിളിയെ തരാം മാത്രം പ്രേമം കലിപ്പായവള്‍  ആരാടീ എന്നോര്തോണ്ട് ഉടുമുണ്ട് തപ്പി .. !! ജനല്‍ പകുതി തുറന്നു കിടക്കുന്നു ..  എന്തായാലും വന്നതല്ലേ ഒന്ന് പരിചയപെട്ടു കളയാം എന്ന് വിചാരിച്ചു റൂമും ജനലും അടച്ചങ്ങിട്ടു.   ഇന്നലെ കഴിക്കാന്‍ വാങ്ങിയ കുബ്ബൂസിന്റെ ബാക്കി വൈസ്റ്റില്‍ നിന്നു ചികഞ്ഞെടുത്തു. അങ്ങോട്ടും ഇങ്ങോട്ടും പരന്നു നടക്കുന്ന ആ അബലയെ പിടിക്കാന്‍ നോക്കി.  എന്‍റെ ബലം മൊത്തം ലവള്‍ വലിച്ചൂരി.  എന്ന പോട്ടെ വേണേ തിന്ന് എന്നും പറഞ്ഞു ഞാന്‍ അലമാരയുടെ മുകളില്‍ കുബ്ബൂസ് കണ്ഷങ്ങള്‍ വിതറി. അതിനിടെ കണ്ണാടിയില്‍ ഒട്ടിച്ചു വെച്ചിരിക്കുന്ന അഞ്ചെട്ടു 3D പുലിപടം (റിച്ച് ആയികൊട്ടെ എന്ന് കരുതി നോക്കുമ്പോ ഒരു പുലി ലുക്ക്‌ ഒക്കെ വേണ്ടേ ) കണ്ട്  പേടിച്ചു പറന്നു കണ്ണാടിക്കുള്ളിലൂടെ തന്നെ പോകാന്‍ നടത്തിയ ശ്രേമം പറയജപെട്ടു .. അത് കണ്ട് എന്നിലെ പുലി അറിയാതെ ചിരിച്ച് ..( ഭുഅഹ്ഹഹഹ ). മുട്ടി ബിവറെജിലേക്ക് പോയ ആള്‍  ബിവറെജിന്‍റെ സ്ഥാനത് ഹോട്ടല്‍ കണ്ട അവസ്ഥയായി കിളിക്ക് .. വിറച്ച്  വിറച്ച്  ചിറകിട്ടടിച്ച്  അങ്ങോട്ടും  ഇങ്ങോട്ടും പറന്ന് കളിക്കുന്നു .. ഒരുതരത്തില്‍ പറത്തി ഞാന്‍ കുബ്ബൂസ് ഇരിക്കുന്ന അലമാരയുടെ മുകളില്‍  എത്തിച്ചു .. കുറച്ച നേരം അനങ്ങാതെ നിന്നപ്പോ ആള്‍ ഡീസന്റ് ആയി . ഒതുങ്ങി വാലൊക്കെ ആട്ടി രെസികത്തിയായി  ഇരിക്കുന്നു .. കുറച്ചു കഴിഞ്ഞപ്പോ മെല്ലെ കുബ്ബൂസിന്റെ അടുതെത്തി രണ്ട് കൊത്ത് കൊത്തി ... അപ്പൊ ഗിഫ്റ്റ് അല്ല . വിശന്നിട്ടു വന്നതരിക്കും ..ആ തിന്നട്ട്  എന്നും കരുതി മുണ്ടും മടക്കി കുത്തി കുളിക്കാന്‍ കേറി .പല്ല് തേച്ചു ഷവറിന്റെ അടിയില്‍ നിന്നു . ചൂടും തണുപ്പും പപ്പാതി തിരിച്ചു ചെയ്തു വെള്ളത്തിന്റെ ചൂട് അട്ജസ്റ്റ് ചെയ്തു .. 

വെള്ളം മേത് വീണപ്പോ ഒരു കുളിര് .പണ്ടേ ഉള്ളതാ :) .. ചിന്ത പക്ഷിയില്‍ തങ്ങി നില്‍ക്കുന്നു ..  എന്ന പിന്നങ്ങ്  വളര്‍ത്തിയാലോ .. ഇരിക്കട്ടെ മരുഫൂമിയില്‍ ഒരു പക്ഷി കൂട്ട് ..ഇനി  രാജവേങ്ങാന്‍ അറിഞ്ഞ  കൂമ്ബെടുത്തു തോരന്‍ വെക്കുവോ ..പണ്ടേ പുള്ളി കൂമ്ബ് തോര പ്രിയന്‍ ആണത്രേ.. ഏയ്‌ ഇല്ല ഒരു പക്ഷിയെ വളര്‍ത്തി എന്ന് വെച്ച് എന്തോ ഉണ്ടവാനാ..

" അല്ലളിയ കൂടല്ലേലും റൂമില്‍ കിളിയ അടച്ചിരുന്നത്  ശെരിയാണോ ..?   പാരതന്ത്ര്യം മാനികള്‍ക്ക് ... !!
സ്വാതന്ത്രം എല്ലാവര്‍ക്കും അവകാശപെട്ടതല്ലേ .. ഫുഡ്‌ കൊടുത്തതൊക്കെ ശെരി  തന്നെ .."  എന്നിലെ കമ്മ്യൂണിസ്റ്റ്‌ സട കുടഞ്ഞെണീറ്റു ഒപ്പം എന്നിലെ കുട്ടിത്ത്വവും ..
ചെറുപ്പത്തില്‍ പക്ഷിയെ വളര്‍ത്താന്‍ കൊതിച്ചു നടന്ന കാലം .. പക്ഷികൂട് തേടി നടക്കും .. കണ്ടു കിട്ടിയ എന്നും രാവിലെ പോയി കുഞ്ഞുണ്ടോ എന്ന് കയ്യിട്ടു നോക്കും ..
പറക്കുന്ന പക്ഷിയെ കല്ലെറിഞ്ഞു വീഴ്ത്താന്‍ എത്ര വട്ടം നോക്കിയിരിക്കുന്നു .. കിണറില്‍ നിന്നു പൊന്മാനെ കിട്ടിയപ്പോ വകയിലൊരു അനിയന് വേണമത്രേ .. എന്നെക്കാള്‍  ചെറുതായത് കൊണ്ട് ലവന്‍ കരഞ്ഞപ്പോ എല്ലാരും വീണു ..അവന്‍ അതിനേം കൊണ്ട് പോയി  എന്തോ ചെയ്തോ എന്തോ .!!. ജോഷി പണ്ടേ പണി തുടങ്ങിയതാണല്ലോ .. വീണ്ടും ചതിച്ചു  ..
അത് ഒരു കനലായി കിടന്നു . എങ്ങനേം ഒരു പക്ഷിയെ പിടിച്ചിട്ടു തന്നെ കാര്യം .. കുറെ നാളത്തെ കാത്തിരിപ്പിന് ശേഷം ശേഷം ഒരു കിളിയ കിട്ടി ..മാന്‍ ഓഫ് ദി മാച്ച് കിട്ടിയ സച്ചിന്‍ റെണ്ടുല്‍ക്കാരെ പോലെ അതിനേം പൊക്കി പിടിച്ചു ഓടി വീട്ടില്‍ എത്തി ..

മുറ്റത്ത് അച്ഛന്‍ നില്‍ക്കുന്നു .. " എന്തുവാട ഇത് ..?"
പക്ഷിയാ വളര്‍ത്താന്‍ .. സന്തോഷം കൊണ്ട്  എന്‍റെ മനസ്സ് ഹാര്‍മോണിയം വായിക്കുകയായിരുന്നു ..
മരംകൊത്തിയെ ആണോട വളര്‍ത്താന്‍ കൊണ്ടോന്നെക്കുന്നെ എന്നും പറഞ്ഞു എന്‍റെ കയ്യില്‍ നിന്നു വണ്ടി പറത്തി വിട്ടു ആ മാന്യ അച്ഛന്‍ ...!!
അന്ന് കരഞ്ഞ കരച്ചില്‍ ഈശോയെ ... ചപ്പാത്തി പരത്തി കൊണ്ടിരുന്ന അമ്മ പലകയും ആയി എന്താ എന്താ എന്നും ചോദിച്ചു ഓടി വന്നു ... അത് കണ്ടാവണം  പൊട്ടിച്ചിരിച്ചു കൊണ്ട് പുള്ളി എന്‍റെ അടുത്ത് വന്നു ചോദിച്ചു ..
"മോനെ കൂട്ടിലാക്കി ആര്‍ക്കേലും വളര്‍ത്താന്‍ കൊടുത്ത മോന്‍ എന്ത് ചെയ്യും .?? 
ഞാന്‍ പറഞ്ഞു  " കരയും ..
അപ്പൊ അത് പോലെ തന്നെയാ ഇതും ..പക്ഷിക്കും വിഷമം ആകില്ലേ..   മരംകൊത്തി ആയതു കൊണ്ടല്ലഞാന്‍ പറത്തിയെ ..അത്രയ്ക്ക് നിര്‍ബന്ധം ആണേല്‍ വളര്‍ത്താന്‍ ഞാന്‍ പട്ടിയെ വാങ്ങിത്തരാം .. പുള്ളി  കവിളില്‍ പിച്ചിക്കൊണ്ട് പറഞ്ഞു ..
അതെന്ന പട്ടിക്കും വിഷമം ആകില്ലേ എന്ന് ചോദിക്കണം എന്നുന്ടരുന്നു .. എന്തോ ചോദിച്ചില്ല .. :)
നടക്കാത്ത പക്ഷി വളര്‍ത്തല്‍ മനസ്സില്‍ മായാതെ കിടക്കുന്നതായി ഞാന്‍ അറിഞ്ഞു . ഓര്‍മയില്‍ ഒരമ വന്നു കുമിഞ്ഞു കൂടുംബോലും എന്നിലെ കമ്മ്യൂണിസ്റ്റ്‌ഉം കുട്ടിത്തവും തമ്മില്‍ ജയിക്കാന്‍ പരസ്പരം മത്സരിക്കുകയായിരുന്നു .

 
കുളിക്കാന്‍ കേറികഴിഞ്ഞ പിന്നെ സോപ്പ് തെക്കല്‍ യാന്ത്രികം അരിക്കും എന്ന് മഹാകവി എല്‍ കെ എസ് പറഞ്ഞിട്ടുള്ളത് ഞാന്‍ ഓര്‍ത്തു .. സോപ്പ് തെക്കല്‍ മാത്രമല്ല തോര്‍ത്തലും യാത്രികം ആരുന്നു ..
റൂമില്‍ തിരിചെത്തിയപ്പോ ലോ ലവള്‍ ചെയറില്‍ കേറി ഇരിക്കുന്നു .. ആരാട ചോദിക്കാതെ കേറിവരുന്നെ എന്നാ ഭാവവും  നോട്ടവും ..
ശ്രെധ തിരിക്കാതെ അടിവെച്ചടിവെച്ച് നടന്നു .. ചുമ്മാ ജനാലക്കലേക്ക് നോക്കിയപ്പോ ദെ വേറൊരെണ്ണം ..അവന്‍ റൂമിലേക്ക്‌ നോക്കി കണ്ണുരുട്ടുന്നു ... ഓഹോ അപ്പൊ ഇവനാണ് നിന്‍റെ മറ്റവന്‍ ... ഞാന്‍ അവന്റെ പ്രിയതമയെ പീഡിപ്പിക്കാന്‍ പോവുകയാണ്  എന്നവന്‍ കരുതി എന്ന് തോന്നുന്നു .. എന്തൊക്കെയോ പച്ചത്തെറി കിളി ഭാഷയില്‍ പറയുന്നുണ്ട് ഒപ്പം ചിറകിട്ട്  ഒരേ അടി ..!!
രാവിലെ സവാരിക്കിരങ്ങിയതാണ് രണ്ടും ..അറിയാതെ ഉള്ളില്‍ പെട്ട് പോയി പാവം ..
മെല്ലെ എന്നിലെ കുട്ടി  അയഞ്ഞു പിന്നെ അടിയറവു പറഞ്ഞു .. അവര് പോയി ആര്‍മധിക്കട്ടെ  പാവങ്ങള്‍ .. ഞാന്‍ ജനല്‍ തുറന്നു ..!!എന്നിലെ കുട്ടികാലം വീണ്ടും ഒര്മിപ്പിച്ച്  ആ കുഞ്ഞു പക്ഷി പറന്നകന്നു .. മനസ്സില്‍ ലോട്ടറി അടിച്ച സന്തോഷം .. എന്തോ ഒരു വലിയകാര്യം ചെയ്തപോലെ ..!!! 

Tuesday, October 25, 2011

മുറ്റ് നാടന്‍ പാട്ട്...ബൈ എല്‍ കെ എസ് [ LKS ]

കഴിഞ്ഞ ദിവസം അവിചാരിതമായി മിസ്റ്റര്‍ എല്‍ കെ എസ്സിനെ കാണുവാന്‍  ഇടയായി .. കനത്ത ജോലി തിരക്കില്‍ പോലും അദ്ധേഹത്തിന്റെ ഒരു കയ്‌ കവിത എഴുതുക ആയിരിക്കും എന്ന്  നേരത്തെ കേട്ടിട്ടുണ്ടെങ്ങിലും ആ നഗ്ന സത്യം നേരിട്ട് കാണാന്‍ അന്നാണ് ഭാഗ്യം സിദ്ധിച്ചത് .. മാത്രമല്ല എന്തൊരു ചൈതന്യമാണ് ആ മുഖത്ത് ആരും കോരി കൊണ്ടടി... കോരി തരിച്ചു പോകും ..
സംസാരിച്ചു പത്തു മിനിട്ടിനുള്ളില്‍ അദ്ധേഹത്തിന്റെ അവ്യക്തവും ആഴമേറിയതും ആരെയും അമ്പരപ്പിക്കുന്നതുമായ  ആ പാണ്ടിത്യം ഞാന്‍ തിരിച്ചറിയുകയുണ്ടായി .. വിക്ജാനത്തിന്റെ കൊച്ചു ഡിക്ഷനറി തന്നെ  .പുതിയ നാടന്‍ പാട്ടിനെക്കുറിച്ച് ചോദിച്ചതും വാചാലനായി ഇപ്രകാരം ആ മഹാത്മാവ് പറയുകയുണ്ടായി ..

" വേണു ....
പെട്ടെന്നാരുന്നു അത് സംഭവിച്ചത് പിന്നെ ഒന്നും ഓര്‍മയില്ല . ഒരു അന്തലാരുന്നു .. തൂലിക ചലിച്ചു കൊണ്ടേ ഇരുന്നു .. ഏതോ ലോകത്തായിരുന്നു ഞാന്‍ . അവിടെ ഒഴുകി നടന്നു.. എഴുതി തള്ളുകയായിരുന്നടെ.. ഞാന്‍ "

ഒരു സംഗം ആളുകള്‍ നിര്‍ബന്ധിച്ചു എഴുതിച്ചതല്ലേ എന്ന എന്‍റെ ചോദ്യത്തിന് വ്യക്തമില്ലയ്മയുടെ അങ്ങേ തലയിലൂടെ ആയിരുന്നു മറുപടി. കൂടെ രണ്ട് ശ്ലോകവും ...  കാട്ടകട പനച്ചൂരാന്‍ തുടങ്ങിയ പുതിയ കവികളെ കുറിച്ച് ചോദിച്ചതും അദ്ദേഹം പൊട്ടിത്തെറിച്ചു .. അദ്ധേഹത്തിന്റെ കവിത വായിക്കാന്‍ കൂട്ടാക്കാത്ത ഒരാളുടെ കവിതയും ,കവിയെയും പറ്റി മിണ്ടരുതെന്ന് താക്കീതും തന്നു ..ടാറ്റ പറഞ്ഞു പിരിയുമ്പോ ചായേം ബീടീം വാങ്ങാന്‍  പത്തു രൂപ കടം മേടിക്കാന്‍ തെല്ലും മടികാണിക്കാതെ അദ്ദേഹം ഇപ്രകാരം ലേറ്റസ്റ്റ് ആപ്തവാക്യം ഉരുവിട്ടു.

" അറിഞ്ഞു വായിക്കൂ ... വായിച്ച് അറിയൂ..."
 
നിങ്ങള്‍ക്കായ്‌ എല്‍ കെ എസ്സിന്റെ ഏറ്റവും പുതിയ നാടന്‍ ശീലുകള്‍ ഇതാ  ..



"മഴ പെയ്തു കൂര കിനിഞ്ഞാലും പെണ്ണെ  മനം നൊന്ത് കണ്ണ് കിനിയരുതെ..
അരിമണി ഒരു തരിയും ഇല്ലേലും പെണ്ണെ മിണ്ടാതിരിക്കല്ലേ പൊന്നെ എന്‍ കണ്ണേ ..
ഉടയാടയെതുമേ ഇല്ലേല്ലും പെണ്ണെ വെണ്‍ പട്ടിന്‍ ചേല് നിനക്കല്ലേ പെണ്ണെ ..
വയ്യാതെ ഇരുള്‍ വീഴും നേരം ഞാന്‍ എത്തുമ്പോള്‍ 
കോലായില്‍ ഏകയായ്  തലചായ്ച്ചും   കൊണ്ടെന്നെ -
കാത്തു നില്‍ക്കുന്നൊരു പ്രേയസിയെ നിന്നെ ഓര്‍ക്കാത്ത നേരം എനിക്കില്ല പെണ്ണെ ..
പാതിരാ നേരം വഴി വെട്ടമെകുന്ന ചന്ദിരനെക്കാളും ചന്തം തുളുമ്പുന്ന -
കൂട്ടിനായ്‌ മാലോകര്‍ നേദിച്ചു തന്നൊരു കൃഷ്ണ തുളസി കതിരല്ലേ നീ പെണ്ണെ ..

ഏകനായ് നിന്നൊരു നേരം ഞാന്‍ കണ്ടൊരു സ്വപനത്തില്‍ ദേവത നീയല്ലേ പൊന്നെ  ..
നിന്‍ കൂടെ വാഴുവാന്‍ ഈ ജന്മം പോരായ്കില്‍ ഒന്നുണ്ട് കേള്‍ക്കു നീ കണ്ണേ ..കരളേ 
വരും ജന്മം നായയായ് മാറുകിലെങ്ങിലും നിന്‍ വീട്ടു പടിക്കല്‍ ഞാന്‍ കാവല്‍ നില്‍ക്കും ...!!"

Saturday, August 6, 2011

സ്പാര്‍ട്ടകസ് - ഒരു തിരിഞ്ഞു നോട്ടം ..

യുവജനോത്സവം ഒരു ഹരമായിരുന്നു . ഗ്രൂപ്പ്‌ തിരിഞ്ഞുള്ള വാശിയേറിയ അങ്കം വെട്ട്. കഴിഞ്ഞ തവണ തറ പറ്റിച്ച ഗ്രൂപിനെ മറികടന്നു പട്ടം കരസ്തമാകാന്‍ എല്ലാ വിദ്യാര്‍ഥി വിദ്യാര്‍ഥിനികളും സ്വന്തം കഴിവുകള്‍ ഊതി കാച്ചി പെരുപ്പിച്ചു മാറ്റുരക്കുന്ന ദിനങ്ങള്‍ . ഒന്‍പതില്‍ പഠിക്കുന്ന കാലം ആയിരുന്നു അത് . എട്ടു മുതല്‍ പത്തു വരെ ഇ ഡിവിഷന്‍  ഉള്ള ഒരു സ്കൂളില്‍ ആയിരുന്നു പഠനം . കഷ്ടി അഞ്ഞൂറോളം കുട്ടികള്‍ എല്ലാവര്ക്കും എല്ലാവരെയും പരിചയം എല്ലാവരും കൂട്ടുകാര്‍ .. എന്നാ യുവജനോത്സവ കാലം വന്നാല്‍ കളി മാറി .. അകെ ഉള്ള മൊത്തം കുട്ടികളെ നാലു ഗ്രൂപ്പ്‌ ആയി തിരിക്കും റെഡ്‌ ബ്ലൂ ഗ്രീന്‍ യെല്ലോ .. പിന്നെ ഒരു മാസക്കാലം കനത്ത പരിശീലനം .. തൊട്ടടുതിരിക്കുന്നവനെ പോലും കൂട്ടി  ഇടിച്ച മിണ്ടത്തില്ല ഗ്രൂപ്പ്‌ രഹസ്യം ചോര്‍ന്നലോ.. പിന്നെ ഗ്രൂപ്പ്‌ ലീഡര്‍ കല്‍പ്പിക്കും ബാക്കി ഉള്ളവര്‍ അനുസരിക്കും. ജയിച്ചു വരുന്ന ഗ്രൂപ്പിലെ ആള്‍ക്കാര്‍ കലാ പരിപാടി കഴിഞ്ഞ പുലികള്‍ ആകും . ബാക്കി ഉള്ളവരെ മുഴുവന്‍ ഒരു പുച്ഛം. അത് ആണായാലും പെണ്ണായാലും എല്ലാം കണക്കാ . എന്നാടാ നോക്കുന്നെ പോടാ പോടാ ഞങ്ങളോട് കളിച്ച ഇങ്ങനെ ഇരിക്കും .എന്നൊരു മുഖ ഭാവം .. തോറ്റവര്‍ ഒന്നും മിണ്ടാന്‍ നില്‍ക്കുവേല .. യൌവജനോത്സവമോ ദതെന്താര് എന്നാ സെറ്റ്‌അപ്പില്‍ ഇങ്ങനെ നടക്കും . പിന്നെ എല്ലാം മറക്കാന്‍ ശ്രെമിക്കും അല്ലാതെ എന്തോ ചെയ്യാന്‍ . അടുത്ത പ്രാവശ്യം എടുത്തോളാം എന്ന് മനസ്സില്‍ വെല്ലു വിളി നടത്തി ഒരു ചിരി ഒക്കെ ചിരിച്ച്..

കൂടെ പഠിച്ച ഒരു സുഹൃത്ത് ഒരിക്കല്‍ രാത്രി സ്വപ്നത്തില്‍  ഇങ്ങനെ വിളിച്ചു പറഞ്ഞു കരഞ്ഞു

" ഉണ്ണി തോറ്റമ്മേ  ..വീണ്ടും ഉണ്ണി തോറ്റു "...

അത് കേട്ട് അച്ഛനും അമ്മയും ഞെട്ടി .. പഠനത്തില്‍ മുന്നോക്കം ഉള്ള ഇവന്‍ പിന്നോക്കം ആയോ എന്നോര്‍ത്ത് ഹൃദയം വിങ്ങി  .. അവരുടെ ഹൃദയ മിടിപ്പ് തായമ്പക പോലെ ആയത്രേ ..
 രാവിലെ ആയപ്പോ ആണ് കാര്യം പിടി കിട്ടിയെ ഈ യുവജനോത്സവം ആണ് വില്ലന്‍ .

ഞാന്‍ ബ്ലൂ ഗ്രൂപ്പില്‍ ആയിരുന്നു . അമ്മച്ചിയാണേ ഇതേ വരെ ഞാന്‍ ഉള്ള ഒരു ഗ്രൂപും ഇതേ വരെ  കപ്പില്‍ മുത്തമിട്ടിട്ടില്ല.. എന്താണോ എന്തോ ..
എങ്ങനെയും പോയന്റ് കരസ്ഥമാക്കുക ഇതാ ലീഡര്‍ മാരുടെ ഒറ്റ വിചാരം .. കണ്ണി കണ്ടവമാരെയും അവളുമാരെയം ഒക്കെ കണ്ടു സമ്മതിപ്പിച്ചു ഓരോ പരിപാടിക്ക്‌ പേര് കൊടുക്കും .. എന്‍റെയും പേര് കൊടുത്തിട്ടുണ്ട് .. നമ്പര്‍ വിളിക്കുമ്പോ മുങ്ങുന്ന പല കുട്ടികളേം  ഭീഷിണി പെടുത്തി ഒക്കെ ആണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്  . അങ്ങനെ പേര് കൊടുത്തു കൊടുത്തു അവസാനം നാടകത്തിന് ആളില്ല .. പെട്ടില്ലേ പത്തു പോയന്റ് ദ്ധിം എന്ന് പറഞ്ഞങ്ങു  പോകും ..

കനത്ത ചര്‍ച്ച നടക്കുന്നു .. ചിലര്‍ അങ്ങോട്ടും ഓടുന്നു കുറെ പേര്‍ ഗാഡമായ ചിന്തയില്‍ മുഴുകുന്നു . ചുമ്മാ ആള്‍ക്കാരെ തിരക്കാണെന്ന് കാണിക്കാന്‍ .... അല്ലാതെന്ത് .അങ്ങനെ കുറച്ചു പേരുടെ പേര്‍ ലീഡര്‍ അനൌണ്‍സ് ചെയ്തു അതില്‍ ദെ എന്റെ പേരും ..
അല്ല അത് വേണോ .. ഞാന്‍...  അത് പിന്നെ... അതായത് .... എന്നൊക്കെ പറഞ്ഞു ഒഴിയാന്‍ നോക്കി .. അപ്പൊ വന്നു ഒരു കമന്റ്‌
നീയല്ലേ കഴിഞ്ഞ വര്ഷം തീപോരിയില്‍ നിന്ന് എന്ന  നാടകത്തില്‍ അഭിനയിച്ചത് ..


അത് വേറെ അക്രമം നാടകം കഴിഞ്ഞു കാണികള്‍ കയ് അടിക്കാന്‍ വരെ മറന്നു പോയി .. വേറെ ഒന്നും അല്ല എന്നാ ചെയ്യണ്ടേ എന്നറിയാതെ അകെ പരിഭ്രന്തര്‍ ആയി പോയി പാവങ്ങള്‍ . പിറ്റേ ദിവസം ഹെഡ് മാസ്റ്റര്‍ അസംബ്ലിയില്‍ പറഞ്ഞത്രേ രണ്ടു അറ്റാക്ക്‌ വന്ന അദ്ധേഹത്തിനു മൂന്നാമത് ഒരണ്ണം വരാതിരുന്നത് ദൈവ കാരുണ്യം ഒന്ന് കൊണ്ട് മാത്രം ആണെന്ന് .. ഭാഗ്യത്തിന് ഈ വാക്യം ആ അധ്യാപകന്റെ മുഖത്ത് നിന്ന് കേള്‍ക്കാന്‍ എനിക്ക് ഭാഗ്യം ഉണ്ടായില്ല . തന്ത്ര പരമായി ലീവ് എടുത്തു കളഞ്ഞു. അത് നന്നായെന്നു പിന്നെ തോന്നി അല്ലെ പുള്ളി മണി അടിക്കുന്ന ഇരുംബ്‌ കൊണ്ട് തലക്കടിചെനെ. വര്‍ഗീയതെയെ വരച്ചു കാണിക്കുകയും അതിനെതിരെ ശക്തിയായി അപലപിക്കുകയും ചെയ്യുന്നതായിരുന്നു ആ നാടകത്തിന്‍റെ  ഇതി വൃത്തം .. ഞങ്ങള്‍  നാടകം കളിച്ചു വന്നപ്പോ കനത്ത വര്‍ഗീയത നാട്ടില്‍ ഉണ്ടായെന്നും ഇനി മേലാല്‍ ഇത്തരം കോമാളിത്തരങ്ങള്‍ കാണിച്ച ചുട്ട പിട കൊടുക്കുമെന്നും പല പെരന്റ്സും വന്നു പറഞ്ഞു പോയതായി പ്യുണ്‍ പിന്നെ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോ പറഞ്ഞു ..

സീനിയര്‍ മാരൊക്കെ കുറെ ഉണ്ട് .. എന്നാലും മുന്‍കാല പരിചയം വെച്ച്  എന്നെ ലവന്മാര്‍ നായകന്‍ ആക്കി .. നാടകത്തിന്‍റെ പേര് സ്പാര്‍ട്ടകസ്.. അടിമത്വതിനെതിരെ പോര്‍ വിളി നടത്തുന്ന ധീര നായകന്‍ . സ്പാര്‍ട്ടകസ് എങ്ങാനും ഇത് അറിഞ്ഞാരുന്നെ പുള്ളി കടല് നീന്തി വന്നു അടിചെച്ചു തിരിച്ചു നീന്തിയേനെ .. ലൂക്കില്‍ അല്ലളിയ പെര്ഫോര്‍മെന്‍സ് അതാണ്‌ കാര്യം എന്നുള്ള പ്രോത്സാഹനം  ഒക്കെ കേട്ടപ്പോ ഞാന്‍ കരുതി എന്നെ പിന്നെ സ്പാര്‍ട്ടകസ്  എങ്കില്‍ സ്പാര്‍ട്ടകസ് ..

എന്നും വൈകിട്ട് പ്രാക്ടീസ് ആണ് .. നാടകത്തില്‍ രാജാവും പടയാളികളും തടവുകാരും ഒക്കെ ആയി ഒരു എട്ടു പത്തു ആള്‍ക്കാര്‍ ഉണ്ട് .. ഡയറക്റ്റ് ചെയ്യുന്നത് എന്റെ ഒരു വേണ്ടപ്പെട്ട സീനിയര്‍ ആണ് . പുള്ളി പറയുന്ന എന്നതന്നു പുള്ളി കുറച്ചു കഴിഞ്ഞ ഞങ്ങളോട് ചോദിക്കും അത്ര ഭയങ്കര ഡയറക്റ്റ് ആണ് ഡയറക്റ്റ്ടുന്നെ..  നായകന്‍ ഞാന്‍ ആയതു കൊണ്ട് എന്നെ ഡയലോഗ് പഠിപ്പിക്കാന്‍ ഇരുത്തിയിട്ട് എന്നും ലവന്മാര്‍ മുങ്ങും ..  നാടകം തലയ്ക്കു പിടിച്ചത് കൊണ്ട് ഞാന്‍ പിന്നെ തിരഞ്ഞു പോയില്ല .. ഒരു ദിവസം ഞാന്‍ പോയി നോക്കുമ്പോ രാജാവും ഡയറക്റ്റ് ചെയ്യുന്നവനും കൂടെ പെണ്‍കുട്ടികളുടെ ഒപ്പന കാണുന്നു .. പുതിയ സ്റെപ്‌ പഠിപ്പിക്കുന്നു . ലാസ്യം പോരെന്നു പറയുന്നു അകെ പുഷ്പിക്കല്‍.. അതും എതിര്‍ ഗ്രൂപ്പിലെ പെണ്‍കൊടികളുടെ കൂടെ .. വേറെ ഒരുത്തന്‍ ഒരുത്തന്‍ ഗ്രൂപ്‌ ഡാന്‍സ് ന്റെ ടാപ്പ്‌ റെകോര്‍ഡ്ടാര്‍ ഓഫ്‌ ചെയ്തു ലവന്‍ പാടി കൊടുക്കുന്നു . മറ്റൊരുത്തന്‍ ഒരു പെണ്ണിനോട്‌  മൈം പോലെ എന്തൊക്കെയോ ആന്ഗ്യം കാണിക്കുന്നു .. എന്റെ നോട്ടത്തിന്റെ തീക്ഷണത മനസ്സിലായത് കൊണ്ടെന്നോണം സീനിയര്‍ അടക്കം എല്ലാവരും പെട്ടെന്ന് തന്നെ വലിഞ്ഞു വന്നു .. എല്ലാ ദിവസവും ഇതേ പോലെ അലമ്പ് .. അങ്ങനെ പെര്ഫോര്‍മസ് ഡേ വന്നു അടുത്തു.. മേയ്ക് അപ്പ്‌ ഒക്കെ ചെയ്തു അവസാന രിഹെര്സല്‍ തുടങ്ങി,. ദെ എല്ലാ എണ്ണവും എന്തെക്കെയോ പറയുന്നു .. താനാരാണെന്ന്  തനിക്കരിയാന്‍ പാടില്ലെങ്ങില്‍ എന്ന  അവസ്ഥയായി.  സംവിധായകന്‍ തലയ്ക്കു കയ്യും വെച്ച് ഇരിക്കുന്നു .. മറ്റു ഗ്രൂപ്പില്‍ ഉള്ള നാടകം നടന്നു കൊണ്ടിരിക്കുകയാണ് .. നല്ല കയ് അടി ഉയന്നു കേള്‍ക്കാം .. അടുത്തത് ഞങ്ങള്‍ ആണ് ..

മുങ്ങിയാലോ .. സംവിധായകന്‍  ദീന രോദനം പോലെ പറഞ്ഞു .. പുള്ളി ഈ നാടകത്തില്‍ ഒരു  പ്രധാന റോളില്‍ ഉണ്ട് താനും .. സൂത്ര ധാരനും പുള്ളി ആണ് ..

നടക്കും എന്ന് തോന്നുന്നില്ല ചേട്ടാ എല്ലാരും മേയ്ക് അപ്പ്‌ ഒക്കെ ഇടുന്നത് കണ്ടതാ പ്രത്യേകിച്ചു റെഡ്‌ ഗ്രൂപ്പിന്റെ ലീഡര്‍ രാജി .. എന്ന്  ഏതോ ഒരു അലവലാതി ..

സത്യം പറയട നീയും രാജിയും തമ്മില്‍ - നാടകത്തിലെ ടയലോഗ് കാച്ചുന്ന പോലെ ഒരു ശബ്ദം മുഴങ്ങി .. പിന്നെ മുട്ടന്‍ അലംബ് അവളെ നോക്കിയാ കയ് വെട്ടും എന്ന് വേറെ ഒരുത്തന്‍ .. അകെ അമ്പരപ്പ് അവസ്ഥ ,, എനിക്കണേ കയ്യും കാലും കൂടെ ആലില പോലെ വിറക്കുന്നു .. എല്ലാം കഴിഞ്ഞപോളെക്കും ഞങ്ങളുടെ ചാന്‍സ് എത്തി ,, രണ്ടും കല്‍പ്പിച്ചു കേറുക തന്നെ .. കൂടി നില്‍ക്കുന്ന അഭ്യുദയ കാംഷികള്‍ തള്ള വിരല്‍ ഉയര്‍ത്തി കാണിച്ചു എങ്ങനെ ശബ്ദം പുറപ്പെടുവിച്ചു  " ഉം " " ഉം " " ഉം "...

മൂന്ന് രംഗങ്ങള്‍ അന്ന് നാടകത്തിന് സൂത്രധാരന്റെ  പാര്‍ട്ട്‌ കഴിഞ്ഞാല്‍ കഥ തുടങ്ങുകയായി തടവറയില്‍ അടിമകളുടെ കൂടെ പീഡനങ്ങള്‍ ഏറ്റു വാങ്ങുന്ന  സ്പാര്‍ട്ടകസ് .. കര്‍ട്ടന്‍ ഉയര്‍ന്നു  ഗംഭീര ശബ്ദത്തില്‍ അനൌണ്‍സ് മെന്റ് കലക്കി ..  കര ഗോഷങ്ങള്‍ ഉയര്‍ന്നു  താഴ്ന്നു വരാനിരിക്കുന്ന ഭീകരത അറിയാതെ .
ടയലോഗ്  തെറ്റിയ പറഞ്ഞു തരാന്‍ പുറകില്‍ ആളുണ്ട് സൂത്രധാരന്‍ തന്നെ ആണ് അതിന്റെ ചുമതല ..  നാടകം തുടങ്ങി ,,കടല് പോലെ മുന്നില്‍ ആള്‍ക്കാര്‍ .. അധ്യാപകര്‍ കുട്ടികള്‍ രെക്ഷിതാക്കള്‍..  നാക്ക്‌ മരവിക്കാന്‍ തുടങ്ങി തൊണ്ടയില്‍ ഒരിറ്റു വെള്ളം ഇല്ല ... ആകപ്പാടെ ഒരു ശൂന്യത .. ഞാന്‍ നോക്കുമ്പോ കൂടെ ഉള്ള സഹ ആര്‍ടിസ്റ്റ് മാരെല്ലാം തറ പന പറഞ്ഞു കളിക്കുന്നു .. ഏതാണ്ടോക്കെയോ പറയുന്നു   ആരാ ടയലോഗ്  പറയണ്ടേ എന്നോ ..ആര്‍ക്കറിയാ എന്താണോ എന്തോ ..എന്നൊക്കെ

ഞാന്‍ ഞെട്ടി .. അതിലും ഞെട്ടിച്ചു കൊണ്ട് കര്‍ട്ടന്‍ വീണു ..  നാടകത്തിന്റെ രുള്‍ അനുസരിച്ച് മൂന്നു വട്ടമേ കര്‍ടന്‍ ഇടാവു .. ഇതിപ്പോ എന്തിനാണോ ..

എല്ലാരും ഓടി സ്റ്റേജില്‍ വന്നു ടയലോഗ് എഴുതിയ ബുക്കും ആയി സൂത്രധാരന്‍ എല്ലാവര്ക്കും ഒന്ന് കൂടെ പറഞ്ഞു കൊടുത്തു ..

വീണ്ടും കര്‍ടന്‍ ഉയര്‍ന്നു .. എന്റെ ടയലോഗ് ആണ്  പറഞ്ഞു കഴിഞ്ഞു ഒന്ന് ചുമ്മാ തിരിഞ്ഞു നോക്കി ദെ വീണ്ടും കര്‍ടന്‍ താഴെ ..കൂവല്‍ കാരണം മൈക്ക് വരെ നാണം കേട്ട് നില്‍ക്കുന്നു ,, എങ്ങനെയെലും പണ്ടാരം തീര്‍ത്ത മതി എന്ന സ്ഥിതി ആയി വീണ്ടും കര്‍ടന്‍ ഉയര്‍ന്നു .. ദേ പറഞ്ഞു തരാന്‍ ഉള്ള ബുക്കും കയ്യില്‍ പിടിച്ചു കൊണ്ട് സൂത്രധാരന്‍ രംഗത്ത് കൂടെ ഞാനും ..വേറെ ഒറ്റ ഒരെണ്ണം ഇല്ല .. ഈ സീനില്‍ സൂത്രധാരന്റെ അവശ്യം ഇല്ല എനിക്ക് പുള്ളിക്കും പറയാന്‍ ഒരു ടയലോഗും ഇല്ല താനും .. ഒന്നേ ഞാന്‍ ആ മുഖത്തേക്ക് ഒന്നേ നോക്കിയുള്ളൂ .. ഒറ്റ ചിരി ആയിരുന്നു ഞങ്ങള്‍ രണ്ടും  .. അതെ ചിരിയോടെ ചിരിച്ചു ചിരിച്ചു  രംഗം വിട്ടു ..

എന്തിനു അധികം പറയാന്‍ ഇന്റര്‍വെല്‍ ആകുന്നതിനു മുന്‍പ് ഒരു ഇരുപതു വട്ടം കര്‍ടന്‍  ഉയര്‍ന്നു താണു മാനം കപ്പല് കേറി എന്നോട് പോലും പറയാതെ എങ്ങോട്ടോ പോയി ..പിന്നെ ആണ് അറിഞ്ഞത് നാടകത്തില്‍ ഉള്ള ഓരോരുത്തരും കര്‍ടന്‍ വലിക്കുന്ന ആളോട് പറഞ്ഞിരുന്നത്രെ കയ് കൊണ്ട് അന്ഗ്യം കാണിക്കുമ്പോ കര്‍ടന്‍ ഇടണം എന്ന് .. ഇതൊക്കെ ആരറിഞ്ഞു ..

യുവജനോത്സവം കഴിഞ്ഞു ക്ലാസ്സ്‌ തുടങ്ങി ഒരാഴ്ച കഴിഞ്ഞിട്ടും മലയാളം അധ്യാപിക എന്നോട് മിണ്ടീല .. എന്താ കാരണം എന്ന് ചോദിച്ചപ്പോ പറയുവ
പോക്കോണം മുന്നീന്നു നീയൊക്കെ ആ മനുഷ്യനെ അപമാനിക്കും അല്ലെ പുള്ളി മരിച്ചു പോയ നന്നായി ജീവിചിരിപ്പുണ്ടാരുന്നെ ഇത് കണ്ടു വലിവ് വന്നു മരിച്ചേനെ എന്ന് .. :)

ഇത് കൊണ്ടൊന്നും പഠിച്ചില്ല അടുത്ത വര്‍ഷവും അതിനടുത്ത വര്ഷം പ്ലസ്‌ ടു വിനു പടിക്കുംബോളും നാടകം കളിച്ചു അമ്പേ പരാജയപെട്ടു .. അത് പിന്നെ  പറയാം

............................................ ശുഭം .......................................................................

Saturday, July 2, 2011

എനിക്ക് ജീവിതം തന്ന റാണി.....

മടുത്തു.. വയ്യ...!! ഇതെന്‍റെ അവസാന കയ്യാം കളി ആണ്. ഇനി എനിക്കതിനു കഴിഞ്ഞെന്നുവരില്ല. ഇതില്‍ ഞാന്‍ കരകയറണം.ചെയ്തു കൂട്ടിയ മണ്ടത്തരങ്ങളുടെയും അറിവില്ലയ്മയുടെയും അനന്തര ഫലം.ജീവന്‍ ഇല്ലാതെ ഇത് വരെ ഞാന്‍ കളിച്ച കളികളുടെ  അന്ത്യം അടുത്തിരിക്കുന്നു. ഇനി എനിക്കൊരു വെളിച്ചം  ഉണ്ടാകില്ല  എന്നെനിക്കുറപ്പുണ്ട് .. അല്ലെങ്ങില്‍  അവള്‍ വരണം . അവള്‍ക്കെ അതിനു കഴിയൂ .എന്‍റെ കയ് വെള്ളയിലെ എഴുത്ത് എന്നോടങ്ങനെ പറയുന്നു .  ഈ പടുകുഴിയില്‍ നിന്ന് കര കയറ്റാന്‍ ഇനി അവള്‍ക്കു മാത്രമേ കഴിയൂ..  കുറെ കണക്കു കൂട്ടലുകള്‍ അവളെ കൂടാതെ ഞാന്‍ നടത്തി നോക്കി .. ഇല്ല ഒന്നും നടക്കുന്നില്ല.  ഇനി വയ്യ !!!  അവള്‍ തന്നെ വരണം....... വരും എനിക്കുറപ്പാണ്.കാരണം പലതവണ എന്നെ പല അപകടങ്ങളില്‍  നിന്നും കാത്തു രെക്ഷിച്ച് എന്റെ അഭിമാനം കാത്തവള്‍ അവളാണ്. പക്ഷെ ഇപ്പൊ ഞാന്‍ കാത്തിരുന്ന് മുഷിഞ്ഞു. എങ്കിലും പ്രതീക്ഷയുടെ ഒരു നാമ്പ് ബാക്കി നില്ല്ക്കുന്നു. അവളാണ് എന്‍റെ അവസാന പ്രതീക്ഷ .. എന്‍റെ ജീവന്റെ റാണി ... അവള്‍ വന്നിലെങ്കില്‍  ഈശ്വര എനിക്കതിനു ചിന്തിക്കാന്‍ പോലും ആകില്ല ... എത്ര ഭയാനകമാകും ആ അവസ്ഥ .. ആലോചിച്ചിട്ട് കണ്ണില്‍ ഇരുട്ട് കയറുന്നു. തല കറങ്ങുന്നു.തലക്കുമുകളില്‍ കരിഞ്ഞ ഒരു തെങ്ങോലയുടെ നിഴല്‍ മാത്രം....

നാഴികകള്‍ ഏറെ കഴിഞ്ഞിരിക്കുന്നു അവളെയും കാത്തുള്ള ഈ ഇരുപ്പു തുടങ്ങിയിട്ട് . ഇരുന്നിരുന്നു കാലിനു വേര് മുളച്ചോ ?? ഒന്ന് നിവര്‍ത്തി നോക്കി ഇല്ല വന്നിട്ടില്ല. അവള്‍ ഇങ്ങനെയാണ് . പ്രതീക്ഷിച്ചിരുന്ന വരില്ല .പക്ഷെ അപ്രതീക്ഷിതമായി പലപ്പോളും വന്നു എന്നെ അമ്ബരപ്പിച്ചിട്ടും ഉണ്ട്. ഇനി വല്ല അപകടവും .. കാലം പഴയതല്ലല്ലോ. ഇക്കാലത്ത് ഒരു പെണ്ണിന് വഴിയില്‍ ഇറങ്ങി നടക്കാനകുമോ. എന്‍റെ റാണിയും ഒരു പെണ്ണ് ആണല്ലോ എന്നാലോചിച്ചപ്പോ ഒരു ഉള്‍കിടിലം. ഇനി വരുന്ന വഴി  സാമൂഹിക വിരുദ്ധര്‍ വളഞ്ഞിട്ട് തല്ലിയോ ,, അതോ  ട്രെയിനില്‍ ബലമായി കയറ്റി താഴെ തള്ളി ഇട്ടു മാനഭംഗപെടുതിയോ. അതുമലേല്‍ നഗ്ന പൂജ എന്ന് പറഞ്ഞു വല്ല ആസാമിമാരും.. ദൈവമേ !! എന്തൊക്കെ വാര്‍ത്തകളാണ് ഇക്കാലത്ത് കേള്‍ക്കുന്നത്.. ഭയം മെല്ലെ അരിച്ചിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു ..!! എന്നാ പിന്നെ ഈ ദൈവത്തിനു സ്ത്രീകളെ സുന്ദരികളായ വല്ല വ്യളിയോ മറ്റോ ആയി സൃഷ്ടിച്ച പോരാരുന്നോ. അല്ല ഈ സര്‍കാരിനെ പറഞ്ഞ മതിയല്ലോ . എന്ത് കൊണ്ട് കുങ്ഫു ഒരു നിരബന്ധിത വിഷയമായി വിദ്യാഭ്യാസത്തില്‍ ഉള്‍പെടുത്തിയില്ല .  ഇതിപ്പോ എന്നാ പറയാനാ പോയ ബുദ്ധി ആന പിടിച്ച കിട്ടുവോ ,, എന്‍റെ പ്രിയതമക്ക്  കുങ്ഫു അറിയാവോ എന്തോ ..അറിയാം എന്നിത് വരെ പറഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചും ഇല്ല . ഇനി ചോദിച്ചാലും പറയുവേല. അവള്‍ എപ്പോളും അങ്ങന ആരോടും ഒന്നും മിണ്ടാതെ എല്ലാം ഉള്ളില്‍ ഒതുക്കി... ഇടയ്ക്കു ഇടകണ്ണിട്ടൊരു  നോട്ടം മാത്രം. ഒരിക്കല്‍ അവള്‍ എന്നെ തന്നെ തുറിച്ചു നോക്കി . ഞാന്‍ അകെ വല്ലാതായി .. ഇനി എന്നെ തന്നെ ആണോ നോക്കുന്നെ ,, ഞാന്‍ തിരിഞ്ഞു നോക്കി ഇനി പുറകില്‍ നില്‍കുന്ന രാജപ്പനെ എങ്ങാനും ... ഇല്ല പുള്ളി പൈന്റ്റ് വാങ്ങാന്‍ നേരത്തെ പോയാരുന്നു . എന്‍റെ ചങ്കൊന്നു പിടച്ചു, എന്ത് ചെയ്യും അവള്‍ ആണേ എന്നെ തന്നെ  കന്നിമ വെട്ടാതെ നോക്കി അങ്ങനെ നില്‍ക്കുവാണ്. ചീപ്പ്‌ എടുത്തു തല ചീകിയാലോ .. അല്ലെ  കയ് കൊണ്ടൊരു ഹായ് കാണിച്ചാലോ. അതുമല്ലേല്‍ സായികുമാറിന്റെ ഭാരത്ച്ചന്ദ്രനിലെ  കൊടും ഭീകരമായ ഇമ്മാതിരി  ടയലോഗ് ഒരെണ്ണം വെച്ച് കാച്ചിയാലോ [ സാക്ഷാല്‍  മായംബ്രം ബാവ ഒറ്റതവണ മാതൃക കാണിച്ചാല് പിന്നെ കൊന്നു കളയുമെന്ന് നമ്മളിന്നലെ വരെ ഭീഷിപെടുതിയിരുന്നവര്‍ പോലും ചങ്കൂറ്റം കാണിച്ചെന്നു വരും സത്യങ്ങള്‍ വിളിച്ചു പറയാന്‍ ..........!!] .വിവിധ ആശയങ്ങള്‍ മിന്നി മറയവേ അവള്‍ നാണത്തില്‍ മുങ്ങിയ ചെറു പുഞ്ചിരിയോടെ നോട്ടം പിന്‍വലിച്ചു മടങ്ങി പോയി.

*************************** 
ദെ കുറെ അലമ്പ് അലവലാതികള്‍ കളിയാക്കാന്‍ തുടങ്ങിയിരിക്കുന്നു കാരണം വേറെ ഒന്നും അല്ല ഞാന്‍ എന്റെ പ്രിയതമയെ കുറിച്ച് അവരോടു പുകഴ്ത്തി പറയുവാരുന്നു .

അവളുടെ ആ മനോഹരമായ കണ്ണുകളില്‍ നിന്നാണ് ഞാന്‍ എന്‍റെ പ്രതീക്ഷയുടെ നിഴല്‍ വെട്ടം കണ്ടുത്തത് .എന്നാണോ എന്തോ അതോര്‍മയില്ല . ഭംഗിയേറിയ ആടയാഭരണങ്ങള്‍ അവളിലെ മാറ്റു പതിന്മാടങ്ങാക്കിയിരുന്നു . മൂന്നിതള്‍  കാര്‍വര്‍ണം വിരിയിക്കുന്ന ഏതോ ദിവ്യ വൃക്ഷതിനില പോല്‍ അവള്‍ വിളങ്ങി നിന്നിരുന്നു .നിന്നിരുന്നു എന്ന്  പറയുമ്പോ ഇപ്പൊ ഇല്ലേ എന്നോ ... ?? ഇപ്പോളും ഉണ്ട് .ഇനി എപ്പോളും കാണും അല്ല പിന്നെ. പ്രശ്നം കഴിഞ്ഞില്ലേ ഇനി എനിക്ക് ബാക്കി പറയാവോ ..അപ്പൊ ആ അങ്ങനെ...  അവള്‍ വര്‍ണ ചിറകുകള്‍ വിരിച്ച പൂമ്പാറ്റ പോലെ  എന്റെ വിരലികളില്‍ അവള്‍ പറന്നു വന്നിരിക്കുമായിരുന്നു. പുളു അല്ലടാ  സത്യം ഞാന്‍ എന്നതിന നുണ പറയുന്നേ ..

"പ്ഫാ...  നീ അവളേം നോക്കി ഒരു കോമാളി ആയി ഇങ്ങനെ ഇരുന്നോ .. അവള്‍ ഇന്ന് വരില്ലട പറ്റിക്കും.. എനിക്കനുഭവം ഉണ്ട്  അല്ലെ നീ എന്നെ ദിങ്ങനെ ദിങ്ങനെ വിളിച്ചോ .." എന്നൊരുത്തന്‍ .. പാവം അവന്റെ കാമുകി വിലാസിനിയുടെ കണ്ണിലൂടെ ആണ് എന്റെ പെണ്ണിനെ നോക്കിയത് എന്ന് എനിക്കപ്പോള്‍ തന്നെ മനസ്സിലായി .അനുഭവം ഗുരു. അല്ലേലും ഏതോ ഒരു പെണ്ണ്  അങ്ങനെ പറ്റിച്ചു എന്ന് വെച്ച് എല്ലാരും അങ്ങനെ ആവണം എന്നില്ലല്ലോ .. പാവം വിഷമം കൊണ്ടാവും ... !! 
മറ്റൊരുത്തന്‍ ഇങ്ങനെ  പറഞ്ഞു ."നാണമില്ലല്ലോ  നിനക്ക് .. ഏതോ ഒരു അലവലാതി പെണ്ണിനെ നോക്കി ഇരിക്കുന്നു . റാണി പോലും റാണി ഹും.പൊക്കോണം എണീച്ചു അല്ലെ തെങ്ങില്‍ മടല്‍ എടുത്തടിക്കും പറഞ്ഞേക്കാം ..

ഈശോയെ അളിയന്‍ പറഞ്ഞ പറഞ്ഞതാ .. മനസ്സിലെ തേങ്ങല്‍ ഒരു വിഷാദമായി മുഖത്ത് വരാതെ ഇരിക്കാന്‍ ഞാന്‍ നന്നേ പണി പെട്ടു. പക്ഷെ അവളിലുള്ള എന്‍റെ കനത്ത വിശ്വാസം എന്നില്‍  കെടാത്ത  കനലായി കിടക്കുന്നത് അവരറിഞ്ഞില്ല . അവളിതറിയുന്നുണ്ടോ എന്തോ.. !! ഒരു ഗദ്ഗദം തൊണ്ടയില്‍ വന്നു തടഞ്ഞു ......

********************************************

ഇനി വൈകിയാല്‍ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞു എന്ന് വരില്ല . പരിഹാസ ശരങ്ങള്‍ അവഹേളനങ്ങള്‍  തരാം താഴ്ത്തല്‍ എല്ലാം കൊണ്ടും ഞാന്‍  അകെ പാടെ വല്ലതക്കിയിരുന്നു. അതെ അനിവാര്യമായ എന്റെ ഊഴം വന്നെത്തിയിരിക്കുന്നു .ഇനി രക്ഷയില്ല .. ഈശ്വര അവള്‍  വന്നാല്‍  മതിയാരുന്നു ... കണ്ണുകള്‍ ഇറുകെ അടച്ച്‌ മനസ്സ് ഏകാഗ്രമാക്കി .എനിക്കിത് ചെയ്തെ മതിയാവൂ .. ചിലപ്പോള്‍ അവള്‍ ചതിക്കുമാരിക്കും എന്നാലും ഒരു ശ്രമം. പിന്നെ കുറ്റബോധം തോന്നരുതല്ലോ.. കാലം എന്നെ കൊണ്ട് ചെയ്യിക്കുന്നതാണിത്. എന്തായാലും വേണ്ടില്ല ഈ കാത്തിരിപ്പിന് ഒരു അവസാനം കാണണമല്ലോ. ഞാന്‍  കാലുകള്‍ ചമ്രം പടിഞ്ഞുവെച്ചു. എല്ലാം തകര്‍ന്നു വീഴുന്നതിനു മുന്‍പുള്ള ഒരു പ്രയത്നം .. സഫലമാകുമോ ..??
ഈശ്വര..... !!! ക്യ്കള്‍ വിറക്കുന്നു .. "ഇനി ഒന്നും നോക്കാനില്ല അളിയാ കൊട് പണി ..." മനസ്സ് പറഞ്ഞു പിന്നെ അമാന്തിച്ചില്ല കയ് നീട്ടി ഒറ്റ വലി....

" മോനെ മനസ്സില്‍ ഒരു ഭരണി ലഡ്ഡു പൊട്ടി .. മറ്റൊരു ഭരണി ജിലേബിയും .....

എന്‍റെ കണ്ണ്കളെ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല . ദെ അവള്‍ ...അവള്‍ വന്നു ....!!!  കുത്തി വെച്ചിരുന്ന മൂന്ന് കുത്ത് ചീട്ടിന് മുകളില്‍ നിന്നും ഇതാ ഒരു കള്ളചിരിയോടെ എന്‍റെ കയ്യില്‍ റാണി... എന്‍റെ  ക്ലാവര്‍ റാണി !!  എന്‍റെ ലൈഫ് ..
കംപലില്‍ നിന്ന് ലൈഫിന് അടിയായി കളിചോണ്ടിരുന്ന എന്നെ രക്ഷിക്കാന്‍  അവതാരമെടുത്ത റാണി ...അതെ സുഹൃത്തുക്കളെ,അവള്‍ എന്നെ ഇന്നും കയ് വിട്ടില്ല. ആ സുന്ദരിയെ  മെല്ലെ ഞാന്‍ രാജാവിനോട് ചേര്‍ത്ത് വെച്ചു.. KQA...  നന്ദിയോടെ അവളെ നോക്കി  വലതു പൊക്കി വെച്ചിരുന്ന ഇസ്പേഡ് എട്ട് എടുത്തങ്ങു കമത്തി ..  ദെ ബാക്കി ഉള്ള എല്ലാവനും പുറത്ത് ....

*********************************** ശുഭം ****************************************

Friday, July 1, 2011

കറുത്തവാവിനോടായ്‌ ഒരു വാക്ക്‌

അല്ലയോ കറുത്തവാവേ നിന്നിലെ ഇരുട്ടിനോടുള്ള പേടി മായ്കാന്‍ ഇതാ-
ഇവിടെ ഒരുപറ്റം മിന്നനിനുങ്ങുകള്‍ എനിക്കായ് കാത്തു നില്‍ക്കുന്നു ,,
നിന്‍റെ പേടിപ്പെടുത്തുന്ന യാമങ്ങളില്‍ എനിക്ക് താലപൊലി ഒരുക്കാന്‍ ,,
വഴി തെറ്റി ഉഴറുന്ന വേളയില്‍ വഴി തെളിക്കാന്‍ ,,
മുള്ളുള്ള പാതകളില്‍ വെളിച്ചത്തിന്റെ പായ വിരിക്കാന്‍ ,,
അതിനാല്‍ ദയവായി നീ അവയെ സ്വീകരിക്കൂ ..
എന്‍റെ വഴികള്‍ എന്നും പ്രഭാപൂരമാകട്ടെ ....!!

ഉറക്കം

" ഉദയമേ വൈകി വരൂ ... അലാറമേ മൌനം വരിക്കൂ..
ഈ തണുത്ത വെളുപ്പാം കാലത്ത് , കമ്പിളി പുതപ്പിനടിയില്‍ ..
നല്ലൊരു പൂന്തോട്ടം സ്വപ്നമായി സമ്മാനിച്ച്‌ ,എന്നെ ഉറങ്ങാന്‍ അനുവദിക്കൂ ... "

എന്‍റെ കവിത

നിലാവ് പോലെ സുന്ദരി ആണവള്‍...
കുളിച്ചു ഈറന്‍ അണിഞ്ഞു തുളസി കതിര്‍ ചൂടി വരുന്നവള്‍ ..
അമാവാസിയിലെ ഇരുണ്ട രാവുകളില്‍ പോലും എന്നെ തനിചാക്കാത്തവള്‍..
അവളുടെ പ്രണയം എന്നില്‍ സൌരഭ്യം വിതറുന്ന ഇളം കാറ്റ് പോലെയാണ് ‌..
പിണക്കം വിടരാന്‍ വിതുമ്പുന്ന പൂ പോലെയും .പക്ഷെ
മിഴി കോണുകളില്‍ ശോകത്തിന്റെ കരി നിഴല്‍ വീണിരിന്നു.
നിശ്വാസത്തിനു കനലിന്റെ തീവ്രതയും ..
അതെ അവള്‍ എന്നിലെ കവിതയാണ് .. എന്നെ നെഞ്ചോടു ചേര്‍ക്കുന്ന എന്‍റെ കവിത

മറവി

"പതിവില്ലാതെ ആ യക്ഷി തന്‍റെ ചിലങ്ക കെട്ടാന്‍ മറന്നു..
അന്ന് ആ ഗ്രാമത്തിലെ എല്ലാവരും സുഖമായി ഉറങ്ങി ..."

കലാകാരന്‍

"കൊടുത്ത സ്നേഹം അവള്‍ക് തിരിച്ചു കിട്ടിയില്ല ..
അയാള്‍ കലാകാരനായിരുന്നു അവന്‍റെ പ്രണയം കലയോടും .. " 

ഭാരതാംബ

" ജന്മഭൂമി .. ഞാന്‍ പിച്ച വെച്ച് നടന്നത് നിന്‍റെ മടിത്തട്ടിലാണ്
ഞാന്‍ കാലിടറി വീണത്‌ നിന്‍റെ കയ്കളിലാണ് ..
ഓടിക്കളിച്ചത് നിന്‍റെ വിരി മാറിലൂടെ ആണ് ..
നിന്നെ മഥുനം ചെയ്തു അമൃത്‌ നുകരുംബോളും
വിരി മാറില്‍ കുഴി ബോംബ്‌ നിറക്കുബോളും
പുഞ്ചിരി തൂകി എന്നെ ഞാന്‍ ആക്കി മാറ്റിയ ഭാരതാംബേ ..
നിന്നില്‍ ഞാന്‍ അഹങ്കരിക്കുന്നു ഇന്നും എന്നും ..
നിനക്കറിയാം ഒടുക്കം ഞാന്‍ വന്നു ചേരുന്നത് നിന്‍റെ ഉദരത്തില്‍ ആണെന്ന് "..

ശരറാന്തല്‍

" കാറ്റില്‍ ഇളകിയാടും റാന്തലിന്‍ തീനാളം പോലെന്നും ..
ഇരുള്‍ വീണ കോലായില്‍ നില്പ്പു നിഴല്‍ നല്‍കും സുന്ദരി .
അഗ്നി വിഴുങ്ങുമവള്‍തന്‍ നൊമ്പരം നെഞ്ചില്‍ കനലെരിക്കവേ
ഈ രാവില്‍ വെളിച്ചമായ് ഇരിക്കും എന്‍ഹൃദയവും മിടിപ്പും -
തലചായ്ക്കാന്‍ നല്‍കുന്നു ഞാനെന്‍ ചുമലുകള്‍ അവള്‍ക്കായ്
ഉറങ്ങട്ടെ എന്‍ ശരറാന്തല്‍ സുന്ദരി .."

പ്രത്യാശ

" കാലങ്ങള്‍ മായ്ക്കുന്നെ ഓര്‍മതന്‍ ചെപ്പിലെ
തെളിവാര്‍ന്ന സ്നേഹ പ്രവാഹമേ നീ എന്നും .
മായാതെ നില്‍ക്കട്ടെ ദ്യുതിയായി നില്‍ക്കട്ടെ
മായുന്ന ഓര്‍മകളിലെന്നും നിറയട്ടെ
വാത്സല്യമേകും തലോടലായി മാറട്ടെ
തെളിക്കട്ടെ നേര്‍ വഴി , വഴി വിളക്കായ് എന്നും
തണലായി മാറട്ടെ തളരും വഴികളില്‍ ."

മറുപടി

പേനയില്‍ രക്തം നിറച്ചു വെച്ചിരുന്നു ഞാന്‍ പണ്ടേ .
കോറിയിടാത്ത ഒരു താള്‍ എന്നും ഞാന്‍ മാറ്റിവെച്ചിരുന്നു
ഇമവെട്ടാതെ ഉരുകി ഒലിക്കുന്ന മെഴുകുതിരിയിലെ നാളത്തെ നോക്കിയിരുന്ന്
മറുപടി താളിലെല്‍ക്കുന്ന നിന്‍റെ നിശ്വാസമേല്ക്കാന്‍ കൊതിക്കുന്ന അക്ഷരങ്ങളെ ചേര്‍ത്ത് വെച്ച്
ഞാന്‍ തിളക്കം നോക്കാറുണ്ടായിരുന്നു എന്നും.
നിന്‍റെ മിഴിയിലെ കരി കൊണ്ടെഴുതിയ വരികള്‍ക്കായ് -
നിന്‍റെ കനവുകള്‍ ചാലിച്ചെഴുതിയ കടലാസ് തുണ്ടിനായ് -
നിന്‍റെ വിരലുകള്‍ താലോലിച്ചു കടഞ്ഞെടുത്ത ആ കവിതയ്ക്കായ്-
ഒരു മറുപടി അയക്കാന്‍ !!
കാത്തിരിപ്പ്‌ ദുര്‍ബലമാക്കിയ എന്നിലെ പേനകള്‍ മരവിച്ചിരിക്കുന്നു .
എന്‍റെ ഹൃദയത്തിന്റെ താളുകള്‍ ചുക്കിച്ചുളിഞ്ഞിരിക്കുന്നു.
അവസാന നിണ കണവും ഇറ്റു വീഴും മുമ്പേ പ്രേയസ്സി -
ഇവിടെ എഴുതി തുടങ്ങുന്നു ഞാന്‍ കാണാത്ത നിന്‍റെ കത്തിനുള്ള മറുപടി ..

പ്രണയം

" അലസ്സമായ് വീണോരാ കാര്‍കൂന്തല്‍ കെട്ടിനാല്‍ വദനം പാതി മറച്ചു നീ കോലായില്‍ -
മഴവില്ലിന്‍ ചായത്താല്‍ ചിത്രം വരച്ചും കൊണ്ടവിടെ കിനാവില്‍ മുഴുകീടവെ
നീയറിയാതെ നിന്‍ ചാരത്തു വന്നു ഞാന്‍ വാര്‍മുടി തഴുകി കരം കവര്‍ന്നു .
...നടുക്കം മറച്ചു നീ പരിഭവം കാണിച്ചു പിന്നെ പിണങ്ങാനായ്‌ തുനിഞ്ഞീടുമ്പോള്‍
അഞ്ജനമെഴുതിയ നിന്‍ മിഴി കോണിലായ് കണ്ടു ഞാന്‍ ഓമലെ നിന്‍ പ്രണയം ..."

ശ്വാനന്‍


തിരയുന്നു ശ്വാനന്‍ തന്‍ കൂര്‍ത്ത മുഖത്തിനാല്‍ എച്ചിലില്‍ മദ്ധ്യേ ജീവ രസം ..
തെരുവിന്‍റെ മക്കളെ നെഞ്ചോടു ചേര്‍ത്തവന്‍ അനാഥര്‍ക്ക് നാഥനായ്‌ കാവലായി..
അലയുന്ന ഭ്രാന്തന് ആശ്വാസമായവന്‍ വേരറ്റോരീ ജീവിത യാത്രയിലും .
അമ്മതന്‍ താരട്ടായ്‌ പാടിയുറക്കാറണ്ടെന്നും കരയുന്ന പൈതലിനെ ..
ആ നഗരത്തിനു സ്പന്ദനമായവന്‍ മിഴികളില്‍ നന്ദിയോളിപ്പിചോരീ ശുനകന്‍
ഈ അനാഥമാം ജന്മതിത്തിനാലല്ല ഒട്ടിയവയറില്‍ ദാഹത്തിലല്ല ..
കുലമഹിമയേറും മാന്യര്‍തന്‍ കല്ലേറില്‍ നോവുന്നതാശ്വാനന്‍ തന്‍ ഹൃദയമാണ് .. " 

Friday, December 3, 2010

മഹാ കവി L K S ന്റെ തിരഞ്ഞെടുത്ത കവിതകള്‍..

മയില്‍ പീലി 

പഴയ പുസ്തകതാള്‍ മറിച്ചു തുടങ്ങും മുന്‍പേ അതില്‍ പണ്ട് ഒളിച്ചു വെച്ച മയില്‍പീലി കഥ പറയാന്‍ തുടങ്ങിയിരുന്നു ..
കഥ കഴിഞ്ഞപ്പോള്‍ പുസ്തകതാളുകള്‍ മുഴുവന്‍ ഞാന്‍ മറിച്ചും കഴിഞ്ഞിരുന്നു..




കരുണ

നിറ തോക്കിന് മുന്‍പില്‍ ചിന്നം വിളിച്ചു അലറുബോളും.

ആ ഗജവീരന്റെ മനസ്സില്‍ വേട്ടക്കാരന്റെ ചാരെ നിന്ന് കണ്ണുകള്‍ ഇറുകെ അടച്ച് ഒളിക്കാന്‍ ശ്രമിക്കുന്ന പിഞ്ചു ബാലന്‍ ആയിരുന്നു.






തകര്‍ന്ന പ്രണയം

ഇഷ്ടമാണോ എന്ന അവന്റെ ചോദ്യത്തിന് മുന്‍പില്‍ ആശങ്കയുടെ ഒരു തരി പോലും ബാക്കി വെക്കാതെ അവള്‍ തല കുലുക്കിയപ്പോള്‍ .

അവന്റെ പ്രണയം കരിഞ്ഞു തുടങ്ങിയിരുന്നു ..



ആഗ്രഹം

ഹര്‍ഷ പുളകിതമായ  മനസോടെ സൂരോദയം കാണാന്‍ പടിഞ്ഞാറോട്ട്‌ ഓടിയ ഞാന്‍ കണ്ടു .

മന്ദസ്മിതതോടെ അസ്തമിക്കുന്ന ചന്ദ്രനെ ..



പ്രതീക്ഷ

പരാജയത്തില്‍ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിയ എന്നെ പവര്‍ കട്ടും ചതിച്ചപ്പോള്‍

എവിടെ നിന്നോ ഒരു മിന്നാനിനുങ്ങ് തരി വെളിച്ചവുമായി കടന്നു വരുന്നത് ഞാന്‍ സ്വപ്നം കണ്ടു .



ജയം

ജയിക്കാന്‍ അവള്‍ അവനോടു പറഞ്ഞു .

എന്നിട്ടും അവള്‍ ജയിച്ചു അവന്‍ വീണ്ടും തോറ്റു..



വേദന

നനുത്ത കയ് കൊണ്ട് നേഴ്സ് സൂചി  ആ കുരുന്നിന്റെ  കയ്യില്‍ കുത്തി ഇറക്കിയപ്പോള്‍ .

ആദ്യമായി മറ്റൊരാളാല്‍ വേദനിപ്പിക്കപെട്ട ആ ഹൃദയം തേങ്ങി ..

********************************************************************

മഹാ കവി L K S ന്റെ തിരഞ്ഞെടുത്ത കവിതകള്‍..
മടിക്കാതെ  കടന്നു വരിന്‍ എനിക്ക് നേരെ വാഴയുടെ പുഷ്പങ്ങള്‍ ഒഴിച്ച് ബാക്കി എല്ലാം വാരി വിതരൂ പ്ലീസ് ... ഒപ്പം കരഘോഷങ്ങളും....



Wednesday, November 24, 2010

സി ഐ ഡി പവനായി - ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ..

ഇരുട്ട് വീണിരുന്നു.. വിജനമായ വഴി ..ചുറ്റും  ആമസോണ്‍ കാടുകളെ അനുസ്മരിപ്പിക്കുന്ന കൂറ്റന്‍ കാടുകള്‍ .. കാട്ടു മരങ്ങളായ വാഴ കപ്പ ,പ്ലാവ് ,തേക്ക് തുടങ്ങിയ പട്കൂറ്റന്‍ മരങ്ങള്‍ ഇരുളിന്‍റെ  മൂട് പടം പുതച്ചു  മര്‍മരത്തോടെ ചില്ലകള്‍ ഉരുംബുന്നു .. മൂങ്ങകള്‍  റിയാലിറ്റി ഷോ യില്‍ പാടനെന്നോണം ഷഡ്ജത്തില്‍  സരിഗമ തുടങ്ങി കഴിഞ്ഞു .. സൂര്യനുമായുള്ള ചന്ദ്രികയുടെ ബന്ധം ഇന്ന്  ആകാശ കോടതിയില്‍ പിരിഞ്ഞിരുന്നു.. വവ്വാലുകള്‍ ലക്ഷ്യമില്ലാതെ വര്‍ക്കില്ലാത്ത പ്രോഗ്രമെരെപോലെ  ഇങ്ങോട്ടും ഇങ്ങോട്ടും പറന്നു ഫാംവില്ല കളിക്കുന്നു.. പ്രത്യേകിച്ച് ലക്‌ഷ്യം ഒന്നും ഇല്ലല്ലോ ..



മഴ പോടിയുന്നുണ്ടോ  ..പവനായി റിവോള്‍വര്‍ ഒന്ന് വട്ടം കറക്കി.. കറുത്ത തൊപ്പി ഒന്നുയര്‍ത്തി അതിനു ശേഷം  അറയില്‍ തിരുകി.. ഒരു പൂച്ചയുടെ കാല്‍ വെയ്പ്പോടെ അയാള്‍ നടന്നു.. അസിസ്റ്റന്റ്‌ ബിജു ഒ സി ആര്‍ അടിച്ചു ഒഫ്ഫയത് കൊണ്ട് എസ്റ്റേറ്റ്‌  ബന്ഗ്ലാവിലെ കരുണം മുതാളിയെ ചോദ്യം ചെയ്യാന്‍ ഒറ്റയ്ക്ക് വരണ്ടി വന്നല്ലോ ദൈവമേ .. പവനായി ചുറ്റും കണ്ണോടിച്ചു .. ഇല്ല  കെട്ടഴിഞ്ഞു പോയ ആട് പോലും ഈ പരിസരത്തെങ്ങും ഇല്ല ..


പേടി തോന്നുന്നുണ്ടോ ..? പവനായി അയാളോട് തന്നെ ചോദിച്ചു .?

പേടി എന്താണ് അതിന്റെ അര്‍ഥം ..പന്നികള്‍ കൂട്ടായി വരും സിംഹം തനിച്ചേ വരൂ എന്ന തന്റെ ദോഹെ രജനിയുടെ ഒറ്റ നിര്‍ബന്ധത്തിനു വഴങ്ങി ആണല്ലോ തമിഴിലേക്ക് മൊഴി മാറ്റം ചെയ്യപ്പെട്ടത്. മാത്രമല്ല കൊടും  ഭീകരന്മാര്‍ അയ കുറ്റവാളികള്‍ കൊപ്ര പ്രഭാകരനും അനന്തന്‍ നമ്പ്യാരും ഇന്ന് കംബിയഴി  എണ്ണുക  ആണല്ലോ.
1 2 3 ..
ദൈവമേ അവമാര്‍ക്ക് പത്തു കഴിഞ്ഞു എണ്ണാന്‍ അറിയുമോ എന്തോ ..?  അതെങ്ങനാ പഠിക്കാന്‍ വിട്ടാല്‍ മാവേല്‍ എറിയാന്‍ പോക്കല്ലേ . അതോ പഠന ചക്രത്തിന്റെ പാക പിഴയാണോ . കഴിഞ്ഞ വര്ഷം  മിസോറമില്‍ വെച്ച് നടന്ന ചടങ്ങില്‍ പഠന വ്യവസ്ഥിതിയെ അപകടകരമായ രീതിയില്‍ വിമര്‍ശിച്ചത് അയാള്‍ക്ക് ഓര്‍മവന്നു . D P E P കൊണ്ട് വന്നത് പോലും അതിന്റെ ഭാഗം ആയിട്ടാണല്ലോ ..!!!
  പവനായി ഇങ്ങനാ ,മാട കോഴിയുടെ മനസ്സാ  പെട്ടെന്ന് അലിയും കടല മുട്ടായി പോലെ .ശത്രുക്കള്‍ക്ക് അയാള്‍ കര്‍ക്കിട മാസത്തിലെ പ്രകമ്പനം കൊള്ളിക്കുന്ന ഇടിമിന്നല്‍  ആണ് ഇടി മിന്നല്‍ ...പവനയിയെ പേടിച്ചു   എത്ര പേരാബെഡ്ഡില്‍ തുടര്‍ച്ചയായി  മൂത്രം  ഒഴിച്ച് നശിപ്പിച്ചത് ..  ഓല പായ  വിറ്റ്‌ നടന്ന ടി പി  ഗോപാലന്‍ എന്ന അറുപതു വയസ്സുള്ള യുവ മിഥുനം ഇന്ന് ബെഡ് ബിസ്സിനെസ്സില്‍ ലാഭം കൊയ്ത്തു  ആ നാട്ടിലെ കോടീശ്വരനും അമ്ബാനിക്കൊരു കനത്ത താക്കീതും ആയി വളര്‍ന്നു കൊണ്ടിരിക്കുകയാണ് ..
പിന്നെന്തിനു താന്‍  പേടിക്കണം..?!! അയാക്‌ അല്‍പ്പം  ആശ്വാസം തോന്നി ഒപ്പം അഭിമാനവും.

സുപ്രസിദ്ധ വാറ്റ് കാരനും സ്ഥലത്തെ പ്രധാന ചീട്ടുകളി വ്യവസായിയും അയ കാരണന്‍ മുതലാളിയ്ടെ വീട്ടിലെ വേലക്കാരി നാന്‍സി ഫെര്‍ണാണ്ടസ് ഫ്രം ഗോവ ഈ കഴിഞ്ഞ വെള്ളിയാഴ്ച  ആണ് അതി  ദാരുണമായി  കിണറില്‍  തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തപെട്ടത് ...

കൊളിക്കം സൃഷ്ടിച്ച ഈ കേസ് അന്വേഷിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ നേരിട്ടു   അഭ്യര്തിച്ച ഒറ്റ കാരണം കൊണ്ടാണ് പവനായി ഇതിനിറങ്ങി തിരിച്ചത് എന്ന നഗ്നമായ സത്യം പ്രധാന മന്ത്രി മംഗളത്തില്‍ എഴുതിയത് ആണല്ലോ..? വായിച്ചില്ല അല്ലെ .?

അല്ലേലും  വിവരം വെക്കുന്ന ഒന്നും ആരും വയിക്കുകേല  .. പവനായിയുടെ മനം  വിങ്ങി.ചുറ്റും ഭീകരത തളം കെട്ടി നില്‍ക്കുന്നു .. പട്ടികള്‍ ബോറടി മാറ്റനെന്നോണം കരഞ്ഞു തുടങ്ങി..അങ്ങകലെ മരണത്തിന്റെ മുഴക്കം ആണോ കേള്‍ക്കുന്നത് . ഇരുളില്‍ കരിം പൂച്ചയുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടോ .. പവനായി അങ്ങോട്ട്‌ മാത്രം നോക്കില .

ഇടതു  പോക്കറ്റില്‍ നിന്നും സിഗരെട്റ്റ്‌ പാക്കെറ്റ് എടുത്തു. എന്നിട്ട് ഒരു ദിനേശ്‌ ബീഡി ചുണ്ടോടു ചേര്‍ത്തു  ആഞ്ഞു വലിച്ചു .. ചായക്കടയിലെ  ബില്‍ പേ ചെയ്യാന്‍ ചെക്ക്‌ മാറാതെ പറ്റില്ലല്ലോ . ബീഡി തന്നെ ശരണം.മിനുട്ടുകള്‍ ഇഴഞ്ഞു  കൊഴിഞ്ഞു  കൊണ്ടിരുന്നു  .. വല്സലയോട് സംസാരിച്ചിരിക്കുമ്പോള്‍  എത്ര പെട്ടെന്ന സമയം പോകുന്നത് .. പെണ്ണിന്‍റെ ശക്തി പഞ്ച പിടുത്തത്തില്‍ അല്ല എന്ന സത്യം പവനായി മനസ്സിലാക്കി .. ഇത് പണ്ടാരം നടന്നിട്ടും തീരുന്നില്ല . വളഞ്ഞു പുളഞ്ഞു നീങ്ങുന്ന റോഡുകള്‍ ഡ്രാക്കുള കഥകളെ ഒര്മാപെടുത്തി " . ശെരിക്കും ഈ ഡ്രാക്കുള ഒക്കെ ഉണ്ടാരുണോ എന്തോ ..ഭഗവതീ....ഒരു തേങ്ങലില്‍ അവസാനിച്ചു .


പണ്ടാരമടങ്ങാന്‍ ടയറിന് കാറ്റ്‌ ഉണ്ടാരുന്നേല്‍  സൈക്കിള്‍ എടുക്കാമായിരുന്നു.പവനായി അത്മഗതം പറഞ്ഞു...

വലിച്ചിട്ടും  വലിച്ചിട്ടും ബീഡി തീരുനില്ല  ആഞ്ഞു വലിച്ചു .. ഇല്ല  പുക വരുന്നില്ല  . അപ്പോളാണ് തനിക്ക് പറ്റിയ  മണ്ടത്തരം പവനായി ഓര്‍ത്തത്‌ . സി ഐ ഡി ചരിത്രത്തിലെ  ആദ്യ പ്രഹരം . ഇരുട്ടിന്റെ കാഠിന്യത്തില്‍ ആണോ അതോ  പെടിയില്ലയ്മയുടെ പാരമ്യതയില്‍ ആണോ പവനായി ബീഡിക്ക് തീ കൊളുത്താന്‍ മറന്നു പോയിരുന്നു .. അങ്ങകലെ കുറുക്കന്റെ ഓരിയിടല്‍ .. അത് ഉച്ച ഭാഷിനിയിലൂടെ  അകലെ നിന്നും അടുത്ത് വരുന്ന തിരഞ്ഞെടുപ്പ് പ്രചാരണം പോലെ കൂടി  കൂടി വന്നു ... ഇപ്പോള്‍ പവനയിയുടെ കയില്‍ തബല വച്ച് കൊടുത്താല്‍  സക്കീര്‍ ഹുസൈന്‍ പോലും പണി നിര്‍ത്തി കീഴടങ്ങും ..നടത്തത്തിന്റെ വേഗം കൂടുകയാണോ  ?.. പവനായി എന്തൊക്കെയോ പിറുപിറുക്കുന്നു .. എന്താണത് കുറ്റവാളികള്‍ ക്കുള്ള തക്കീതാണോ.. അല്ല .. പുതു തലമുറയ്ക്ക് നല്‍കാന്‍ ആര്‍ജവം തുളുമ്പുന്ന ക്രോടീകരിച്ച  ആശയ സംഭുഷ്ടമായ ഈരടികള്‍ ആണോ .അറിയില്ല

സൂര്യന്‍ ചതിച്ച ആ നിശയില്‍ ഉരുവിടലിന്റെ  ശബ്ദം കൂടി കൂടി വന്നു ..

  "  അര്‍ജുനന്‍ ..ഫല്‍ഗുനന്‍ ,, പാര്‍ഥന്‍ ..കിരീടിയും ... 

രണ്ടും കല്‍പ്പിച്ചു ല്യ്റെര്‍ എടുത്തു ബീഡി കത്തിക്കാന്‍ തുടങ്ങി .. പ്രകാശന്‍  സോറി ക്ഷെമിക്കണം പ്രകാശം 299,792,458 മീറ്റര്‍ പെര്‍ സെകണ്ടില്‍ തന്റെ പ്രയാണം തുടങ്ങി.. പെട്ടെന്നാണ് അത് സംഭവിച്ചത് .. എന്തോ ഒരു ശബ്ദം പിന്നെ തൊട്ടടുത്ത്‌ നിന്നും ഒരു അര്‍ത്ത നാദവും ...അയാള്‍ തല 28  ഡിഗ്രി ചെരിച്ചു അങ്ങോട്ട്‌ നോക്കി .പേടിച്ചു തല കറങ്ങിയതാണോ എന്തോ .? വേറൊരു കാര്യം ഇത് ആളു പവനയിയാ സ്റ്റൈല്‍ അത് പുള്ളി മരിച്ചാലും വിടില്ല ..  28  ഡിഗ്രി  തന്നെ ഉത്തമ ഉദാഹരണം . മാത്രം അല്ല ഡിഗ്രിക്ക് പോലും പുള്ളി 28 ദിവസമേ ക്ലാസ്സില്‍ കേറിട്ടുള്ളൂ..

എല്ലാം ഞൊടി  ഇടയില്‍ കഴിഞ്ഞു .

പവനയിയിടെ സകല പിടുത്തവും വിട്ടു . ലോകലില്‍ കേറി നില്പന്‍ അടിച്ചതൊക്കെ പാടെ ഇറങ്ങി പോയി . പേടിച്ചരണ്ട  ആ ധീരന്‍  അറിയാതെ അലറിപ്പോയി

  ഹെന്റ്റെ അമ്മച്ചീ .. ആ അര്‍ത്ഥ നാദം   നാല് ദിക്കും അലയടിച്ചു ....


        -------------------> ))))))))))) ഇത് അങ്ങോട്ട്‌ പോയ അലര്‍ച്ച
        ((((((((((((((( -----------------> ഇത് തിരിച്ചു വന്നത് {എക്കോ}


സംഭവം കാറി കൂവിയത്  ഏതു ഇടിമിന്നല്‍  സി ഐ ഡി  ആണേലും ഫിസിക്സ് ഫിസിക്സ് തന്നാ !!!


അതെ ..എതിരാളികളുടെ പേടി സ്വപ്നം ദി പവായി  അടി മുടി വിറച്ചു .. പുറത്തും ഇരുട്ട് ഇപ്പോള്‍ കണ്ണിലും ഇരുട്ട് .. അല്ലേലും ദൈവം ഇങ്ങനാ ആവശ്യമില്ലാത്ത നേരത് ഓരോന്ന് തോന്നിപ്പിച്ചു  കൊതിപ്പിക്കും  അല്ല പേടിപ്പിക്കും ..


അയ്യോ പവനയിയെ കാണുന്നില്ല. അയാള്‍ എവിടെ പോയി ഇരുട്ടില്‍ മാഞ്ഞു പോയോ ഇനി വല്ല രക്ത രക്ഷസോ മറ്റോ ..?
എവിടെ പോയി .. അയാള്‍.. !!!

      ******************************************************************

ഇനി നിങ്ങള്‍ക്ക് പവനയിയെ കാണണം എന്നുണ്ടെങ്കില് മൈലുകള്‍ താണ്ടി സഞ്ചരിക്കേണ്ടി വരും .. കാരണം ഏതു കുതികാല്‍ വെട്ടും സമര്‍ഥമായി നേരിടുന്ന പവനയിയെ സ്വന്തം കാലുകള്‍ വഞ്ചിച്ചു .. പവനായി മനസ്സാ വാചാ കര്‍മണ അറിഞ്ഞ കാര്യം അല്ല എന്നുള്ളത് പച്ച പരമാര്‍ഥം ..

പവനായി  എന്ത് കണ്ടാണ് പേടിച്ചത്  നൂറേ നൂറില്‍ അയാള്‍ ഓടിയെത്തിയത്   എവിടെ..?
ഹാങ്ങോവര്‍ മാറി  ബിജു എഴുനെക്കുമോ ..?
ആരാണ് വല്‍സല..? 
കൊലപാതകം തെളിയിക്ക പെടുമോ ..?


ഈ ചോദ്യത്തിന്റെ ഉത്തരങ്ങള്‍ക്കായി  കാത്തിരിക്കു .
സി ഐ ഡി  പവനായി - ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ..( തുടരും ...)


നോട്ടുമാല അണിയിക്കേന്ടവര്‍ ദയവു ചെയ്തു ടോകെന്‍ എടുക്കുക .ആരും തിക്കും തിരക്കും ഉണ്ടാക്കരുത് .. എല്ലാവര്ക്കും ഞാന്‍ ഓട്ടോ ഗ്രഫ് തരുന്നതാണ് ..
ആരാധികമാര്‍ ഫോട്ടോ[ഫുള്‍ സൈസ് ], ഇമെയില്‍ ,അഡ്രസ് എന്നിവയോട് ഒപ്പം സ്ഥിരമായി പോകുന്ന വഴിയോടു കൂടിയ ഗൂഗിള്‍ മാപ്പും  കൂടി അയക്കേണ്ടതാണ്  ..‌
ആരും ആകാംഷയുടെ ബോധാമില്ലയ്മയില്‍  മൊബൈലില്‍ വിളിച്ചു അടുതലക്കത്തിലെ കഥ  ചോദിക്കല്ലേ പ്ലീസ് ...

ഫ്രോഗ് ഐ യുടെ ബാനറില്‍ സാഗര്‍ M A ക്രി എഴുതുന്ന അത്യന്തം ഉദ്വോഗ ജനകമായ സസ്പെന്‍സ് ത്രില്ലെര്‍ അടുത്ത ലക്കം ഇന്ന് തന്നെ  കമന്റ്‌ ഇട്ടു ഓര്‍ഡര്‍ ചെയ്യൂ .....

==========================================================================

Monday, June 21, 2010

   വെള്ളമുണ്ട് 

എന്‍റെ സ്കൂളിലേക്കുള്ള യാത്രാ വണ്ടി  നടരാജന്‍ ആയിരുന്നു ,എന്ന് വെച്ചാല്‍ നടന്നു പോവുക എന്ന് ചുരുക്കം . കഷ്ടി അര കിലോമീറ്റര്‍ .അടുത്താണ് സ്കൂള്‍ അതുകൊണ്ട് ബസ്സില്‍ പോകണ്ട . വിശാലമായ പടവും, കവുങ്ങും തോപ്പുകളും , കൊക്കോ മരവും, ജാതിക്കയും പേര മരവും  ചേര ഇഴഞ്ഞു പോകുന്നത് പോലെ ഉള്ള തോടും (നീര്‍ച്ചാല്‍ ) , എല്ലാം കൊണ്ടും സമ്പുഷ്ടം .. മഴക്കാലം ആയാല്‍ നാട്ടില്ലുള്ള എല്ലാവരും ഒരു കുഞ്ഞു രജനീകാന്ത് ആണ് . എന്താണെന്നു വെച്ചാല്‍ ആ കാലത്താണ് ഞങ്ങള്‍ നാട്ടുകാര്‍ സ്ലോ motion നില്‍ നടക്കുക . പാടവും പറമ്പും വെള്ളം കയറി ചെളിനിറഞ്ഞു മുഴുവന്‍ അളിപിളി . അങ്ങിങ്ങായി കാണപ്പെടുന്ന ചെറിയ കല്ലിലേക്ക് സസൂഷ്മം ചാടി ചാടി വേണം നടന്നു പോകാന്‍ .മൂന്ന് മിനിറ്റ് കൊണ്ട് പോകേണ്ടത് മുപ്പതു minite എടുക്കും എന്ന് സാരം . രജനികാന്ത് സിനിമയില്‍ വന്നിട്ടാണ് slowmotion ചെയ്യുന്നതെങ്ങില്‍ ഞങ്ങള്‍ നാട്ടുകാര്‍ ജനിച്ചപ്പോള്‍ മുതല്‍ മഴക്കാലത്ത്‌ ഇത് തന്നെ ആണ് പരിപാടി . ഇങ്ങനെ ചാടി ചാടി പോകുന്നത് കാണാന്‍ ഭയങ്കര രസമാണ് .
ഒരു കല്ലില്‍ നിന്നു അടുത്ത കല്ലിലേക്ക് slowmotionil  ചാടി ബാലെന്‍സ് പോകാതിരിക്കാന്‍ രണ്ടു കയും ഇരു വശങ്ങളിലേക്കും   ഉയര്‍ത്തി  "നാന്‍ ഒരു തടവ്‌ ശോന്നാല്‍ എന്ന് കൂടി  പറഞ്ഞാല്‍ കറക്റ്റ് ... രജനി തന്നെ  !!!!!!!"
ബ്രൌണ്‍ കളര്‍ പാന്റ്സും വൈറ്റ് ഷര്‍ട്ടും ആണ് uniform . അത് വീട്ടില്‍ എത്തുമ്പോള്‍ ബ്രൌണ്‍ ഷര്‍ട്ടും ബ്രൌണ്‍ പാന്റ്സും ആകും .
പെണ്‍ കുട്ടികള്‍ നടന്നു വരുന്നത് കാണാന്‍ അതിലേറെ  മനോഹരം. ഒരു കയില്‍ പൂക്കളുള്ള കുടയും മാറോടു ചേര്‍ത്ത് തലമുഴുവന്‍ കുട കംബികള്‍ക്കുള്ളില്‍ ഒളിപ്പിച്ചു ,( ഭയങ്കര ലജ്ജവതികള്‍ അല്ലെ അവിടെയുള്ള സുന്ദരികള്‍ ..)മറു കയില്‍ പാവാടയും വാരി ഒതുക്കി  നടന്നു വരുന്നത് കണ്ടാല്‍ ആരായാലും നോക്കി നിന്നു പോകും .അങ്ങനെ നോക്കുന്നവരില്‍  നിന്നും രൂപപ്പെട്ടു വരുന്ന നീണ്ട നിരയില്‍ ഏതാണ്ട് പത്തിരുപതു ആള്‍ക്കാര്‍ ഉണ്ടാകുമായിരുന്നു . ആദ്യം ആദ്യം നോക്കി നില്‍ക്കുന്നത് എന്നേക്കാള്‍ മുതിര്ന്നവരയത് കൊണ്ട്  ഞാന്‍ നിര തെറ്റിച്ചില്ല .
  വൈകിട്ട് തിരിച്ചു വരുമ്പോള്‍ വല്യമ്മ ചോദിക്കും " നീ ക്ലാസ്സിലെക്കണോ  പോയത് അതോ വയലിലെക്കോ ?" . എന്നും ഇങ്ങനെ.
ഒരു ദിവസം മരുന്നു വാങ്ങാന്‍ പോയി തിരിച്ചു വന്ന വല്യമ്മയും വീണു വയലില്‍ ഹിഹി .. അന്ന് ഞാനും ചോദിച്ചു "വയലിലെക്കാണോ പോയത് അതോ  :) " .
ഒരു പാട് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഈ വഴിയിലൂടെ നടന്നു പഠിച്ചാണ് ജീവിതവിജയം കയ്‌ പിടിയില്‍ ഒതുക്കിയിട്ടുള്ളത്  എന്ന് പഴമക്കാര്‍ പറഞ്ഞു നടന്നിരുന്നു .
അങ്ങനെ പാന്റ്സില്‍  ചെളി പറ്റുന്ന  ഈ വന്‍ ദുരന്തം ഒഴിവാക്കാനാണ് ഒരു വെള്ളമുണ്ട് വാങ്ങിയത് . മുണ്ടാകുമ്പോള്‍ ഒന്നും പേടിക്കാനില്ല , പോക്കിയങ്ങു കുത്തി ചുമ്മാ പുട്ട് പോലെ നിവര്‍ന്നു നടക്കാമല്ലോ . അത് മാത്രം അല്ല മുണ്ടിനോട് എനിക്ക് ഒരു പ്രത്യേക മമത തന്നെ ഉണ്ടായിരുന്നു . കാരണം ഭാഹുമാനം കാണിക്കാന്‍ ഏറ്റവും  നല്ല ഒരു  മാര്‍ഗം മുണ്ട്  തന്നെ
 ടീച്ചര്‍ എതിരെ നടന്നു വരുമ്പോള്‍ സ്വാഭാവികമായും ചെറുപ്പത്തില്‍ പേടിയില്‍ നിന്നും ഉടലെടുത്തിട്ടുള്ള ബഹുമാനം  കൊണ്ട് ചിലപ്പോള്‍ ഞാന്‍ മാത്രം അല്ല മിക്കവാറും എല്ലാ കുട്ടികളും സൈഡില്‍ ഉള്ള മൈല്‍ കുറ്റിയില്‍ നോക്കി, ടീച്ചര്‍ വരുന്നതും കണ്ടില്ല ഈ പോകുന്നത് ഞാനും അല്ല  എന്ന മട്ടില്‍  പോകാറാണ് പതിവ് !!!.
എല്ലാവരും പറഞ്ഞു തന്നിടുള്ളത്  അധ്യാപകരെ കാണുമ്പോള്‍ വിഷ് ചെയ്യണം സംസാരിക്കണം എന്നൊക്കെ ആണ് .സംസരികാത്തത് പേടി കൊണ്ടാണെന്ന് അവര്‍ക്ക് അറിയില്ലല്ലോ ? മുണ്ടാകുമ്പോള്‍ നോ പ്രോബ്ലം എതിരെ വരുന്ന ടീച്ചറിനെ നോക്കി ഭവ്യമായി ഒന്ന് ചിരിച്ചു മടക്കി കുത്ത് അഴിച്ചിട്ടാല്‍ സംഗതി ഭദ്രം .. ടീച്ചര്‍ ഒരു ഉദാഹരണം മാത്രം . ഇത് പോലെ എത്രെയെത്ര അവരസരങ്ങള്‍....
അതുമാത്രമോ . വൈകുനേരം ഒന്ന് കുളിച്ചു ഒരു മുണ്ടൊക്കെ ഉണ്ടുത്തു മടക്കി കുത്തി നാലും കൂടിയ കവലയില്‍ പോയി നുണ പറഞ്ഞു ഇരിക്കുക എന്ന് പറഞ്ഞാല്‍ വല്ലാത്ത അനുഭവം തന്നെ  ആണ് .. അവിടെ നിന്നാണ് പല  creativityude യും ആരംഭം .. ഈ ലോകത്തെ സകലമാന കാര്യങ്ങളും അവിടെ ചര്ച്ചചെയ്യപെടും ,വീരപ്പന്റെ വീര  ചരിത്രം മുതല്‍  നാട്ടിലുള്ള പെണ്‍കുട്ടികളുടെ എണ്ണം എടുക്കല്‍ ,ഒളിചോടിയവരെ പറ്റിയുള്ള കഥ മേനയല്‍. നാടന്‍   വാറ്റുചാരായം പിടിക്കാന്‍ വരുന്ന exice വണ്ടി കണ്ട് പോലീസ് ആണെന്ന് വിചാരിച്ചു ഓടി കാട്ടില്‍ ഒളിച്ചു ചമ്മിയ ചിരിയും ആയി വരുന്ന ചീടുകളിക്കാര്‍ ,  യാതൊരു ദുശീലവും ഇല്ലാത്തവരെ പറ്റി അപവാദം പരത്തല്‍  , കാരെംസ് ബോര്‍ഡില്‍ കയാംകളി . വയസ്സായ ആള്‍ക്കാരുടെ കൂര്‍മ ബുദ്ധിയുടെ മാറ്റുരക്കുന്ന  ചെസ്സ്‌ കളി ( എന്‍റെ വല്യച്ചന്‍ ഇതില്‍ ഒരു വിദ്വാന്‍ ആയിരുന്നു . തോറ്റു  വന്നാല്‍ വല്യമ്മയുടെ കാര്യം കട്ടപ്പൊക ."അങ്ങടില്‍ തോറ്റാല്‍....ഹിഹി ,)പിന്നെ ,വെള്ളമടിച്ചു വരുന്ന പാവം തൊഴിലാളികളുടെ ആത്മരോദനം with  തെറി .. തെറിയെന്നൊക്കെ പറഞ്ഞാല്‍ ചില്ലറ തെറി അല്ല . അമ്പരപ്പ് തെറി ,ഒരിക്കല്‍ ഒരു ചേട്ടന്‍ നിര്‍ത്താതെ 10 മിനിറ്റ് നടത്തിയ വാള്‍ പയറ്റൊട് കൂടിയ വാശിയേറിയ വാക്ക് പയറ്റിനിടപറഞ്ഞ തെറിയുടെ അര്‍ഥം തേടി ഞാന്‍ oxford dictionary  മുതല്‍ ഇങ്ങോട്ട് കന്നഡ എങ്ങനെ പഠിക്കാം എന്നുള്ള ബുക്ക്‌ വരെ തപ്പി . എവിടെ ..? ഏറ്റവും അടുത്ത് അറിയാവുന്ന കൂടുകരോടും ചോദിച്ചു നോക്കി .അവരൊക്കെ ഒറ്റ മറുപടിയെ paranjollu
"ഭ !!!!"  ....

 അങ്ങനെ നീളും ..ഒരിടക്ക് ആരോ പറഞ്ഞു പരത്തി പഞ്ചായത്ത് പ്രസിഡന്റിനു  വീരപ്പന് മായി അടുത്ത ബന്ധം ഉണ്ടായിരുന്നു അത്രേ !!.
  ഇതൊക്കെ കേട്ട് മുണ്ടൊക്കെ ഉടുത്ത് ചിരിക്കുന്ന ചെറുപ്പക്കാരുടെ പട്ടികയില്‍; പിന്നീട് ഞാനും വന്നെത്തി ... 
  ഒരു മൂന്നാം ക്ലാസ്സില്‍ എത്തിയപ്പോള്‍ തന്നെ വീട്ടില്‍ കൈലി മുണ്ട്  ഉടുത് ശീലം ഉള്ളത് കൊണ്ട് എനിക്ക് ചെറിയ ധൈര്യം   ഉണ്ടായിരുന്നു . വീട്ടുകാര്‍ പലവട്ടം പറഞ്ഞു  , വേണ്ട നീയിപോള്‍ എഴാം ക്ലാസ്സില്‍ അല്ലെ എത്തിയിട്ടുള്ളൂ കുറച്ചു കൂടെ കഴിയട്ടെ എന്ന് .
*********************************************************
ആദ്യമായി സ്കൂളില്‍  വെള്ളമുണ്ട് ഉടുത്ത് പോകുന്നതിന്‍റെ ത്രില്ലില്‍ ആയിരുന്നു ഞാന്‍ .. കുളിച്ചു ഒരു കുറി ഒക്കെ തൊട്ടു one   സൈഡ്  ബാഗും തോളിലിട്ടു ചാറ്റല്‍ മഴയുണ്ടയിട്ടും കുട നിവര്‍ത്താതെ, മുണ്ടിന്റെ ഒരറ്റം  കയില്‍ പിടിച്ചു മന്ദം മന്ദം നടന്നു നീങ്ങുകയാണ്  സിഗ്നലും കാത്ത് .cellphone സുലഭം അല്ലാതിരുന്ന ആ കാലത്ത് കൂവല്‍ ആയിരുന്നു സിഗ്നല്‍ .. കൂവലിന്റ്റെ ആഴവും പരപ്പും നോക്കി  കൂവിയത് ആരാണ് എവിടെ നിന്നാണ്  എന്ന് കൃത്യം ആയി പറയാന്‍ അന്ന് കഴിയുമായിരുന്നു. എനിക്ക് മാത്രം അല്ല ആ വഴിയുള്ള വീട്ടുകാര്‍ക്കും . പലദിക്കില്‍ നിന്നായി കൂവല്‍ ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു .പല ഊട് വഴികളില്‍ നിന്നായി എന്‍റെ കൂട്ടുകാര്‍ കവുങ്ങില്‍ തോപ്പില്‍ എത്തിച്ചേര്‍ന്നു .
മുണ്ടുടുത്ത എന്നെ കണ്ട് എല്ലാവരും അഭിനന്ദിച്ചു . പൊട്ടിച്ചിരിയും കളിയാക്കലും അതിലെ മന്ദം മന്ദം നടന്നു നീങ്ങുന്ന പെണ്‍കുട്ടികളുടെ അടക്കിചിരിയും ചാഞ്ഞുള്ള  നോട്ടവും പേറി ഞാന്‍ ക്ലാസ്സില്‍ എത്തി . സംഭവ ഭാഹുലം അയ ആ സ്കൂള്‍ ദിനം കഴിഞ്ഞു  തിരിച്ചു പോകാന്‍ ലേറ്റ് ആയി .. അന്ന് ക്ലാസ്സില്‍ നടന്ന കോമഡി കളുടെ വിശകലം നടത്തി ഞാന്‍ മെല്ലെ ഒറ്റയ്ക്ക്  നടന്നു വരുകയാണ് . ഒരു കയ്യാല ചാടി ഇറങ്ങി  തോടിനു കുറുകെ കടന്നു  വളവു കഴിഞ്ഞപ്പോല്‍ മുന്നില്‍  ഒരു കെട്ടഴിഞ്ഞ  പശു .
ഈ ലോകത്തില്‍ എനിക്ക് ഏറ്റവും പേടിയുള്ള ജീവി എന്ന് തുറന്നു പറയാന്‍ എനിക്ക് തെല്ലും മടിയില്ല . അതിന്റെ ആ വലിപ്പവും കൊമ്പും മൂക്ക് കയറും എന്നെ വല്ലാതെ പേടിപ്പെടുത്തിയിരുന്നു .ഇപ്പോളും ....
രാത്രിയില്‍ വെട്ടമില്ലാതെ എതിലെവേണേല്‍ പോകാം , കടിക്കുന്ന പട്ടിയുടെ മുന്നിലൂടെ നടക്കാം . പക്ഷേ പശു  ലവന്‍ കൊടും ഭീകരന്‍ തന്നെ ..
പശു വഴി ക്രോസ് ചെയ്തു നില്‍ക്കുകയാണ് . എന്നെ തന്നെ തുറിച്ചു നോക്കുന്നു .എനിക്ക് പേടിയായി .തിരിഞ്ഞു നോക്കി  മൂന്നു പെണ്‍കുട്ടികള്‍  സ്പെഷ്യല്‍ ക്ലാസ്സ്‌ കഴിഞു വരുന്നുണ്ട് .  തിരിഞ്ഞു പോകുന്നത് എന്‍റെ അഭിമാനത്തിന് ചേര്‍ന്നതല്ല .ഞാന്‍ പശുവിനെ നോക്കി പേടിച്ചു  നില്‍ക്കുന്നത്  അവര്‍  കണ്ടു എന്ന്  എനിക്ക് മനസ്സിലായി. വീട്  തൊട്ടു അടുത്ത് തന്നെ ആണ് . രണ്ടും കല്‍പ്പിച്ചു  പശുവിനേം  വഴിയും മാറിമാറി നോക്കി ക്രോസ് ചെയ്യുന്ന നേരം ആ പന്നി പശു രണ്ടു ചാട്ടം .. ദേകിടക്കുന്നു ..
എന്‍റെ കണ്ണില്‍ ഇരുട്ട് കയറി . അഡ്രിനാലിന്‍ സിരകളിലേക്ക് ഇരച്ചു കയറി . പേടിച്ചരണ്ട മനസ്സ് എന്നോട് പറഞ്ഞു "പശു  കുത്താന്‍ വരുവാ , അഭിമാനം നോക്കി നില്‍ക്കണ്ട സമയം അല്ല ഓടിക്കോ ..."
പിന്നെ ഒന്നും നോക്കിയില്ല നൂറെ നൂറില്‍ പാഞ്ഞു .. എന്‍റെ നിലവിളി മലപ്പുറം ജില്ല വരെ കേട്ട് എന്നാണ് പിന്നെ കേട്ടത് ..
 
നിലവിളിച്ചു ഓടിവരുന്ന എന്നെ കണ്ടു  വല്യമ്മ ആദ്യം ചോദിച്ചത് ഇങ്ങനെയായിരുന്നു ....
 "മുണ്ടെവിടെടാ.........."
 

Wednesday, May 5, 2010

Enikku vishakkunnu Oru manusyaneppolee!!!!!!!!!

എന്തായിരിക്കണം അടുത്ത ബ്ലോഗില്‍ എഴുതേണ്ടത്  എന്ന് കുലംകര്‍ഷമായി ചിന്തിക്കുമ്പോള്‍  പെട്ടെന്ന് ആ രൂപം മനസ്സില്‍ തെളിഞ്ഞു വന്നു ..  പേരറിയില്ല .. പക്ഷെ മുഖം വ്യക്തം ..
ഞാന്‍ Universityil B .teh  നു  പഠിക്കുന്ന കാലം .. പഠന കാലം എന്ന് പറയുമ്പോള്‍ പഠിക്കുവാനുള്ള കാലം ......
കേവലം പുസ്തകം മാത്രം അല്ല ,ഇനിയുള്ള ജീവിതം എന്ങ്ങനെ ജീവിക്കാം ,സഹജീവികളോട് എങ്ങനെ കരുണ കാണിക്കാം , എങ്ങനെ ഈ സഹജീവികളെ ഉപദ്രവിക്കാം .. എങ്ങനെ സ്നേഹിക്കാം എങ്ങനെ വെറുക്കാം ,എങ്ങനെ ഒരു നല്ല മനുഷ്യനാകാം , എങ്ങനെ ഒക്കെ ചിന്തിക്കാം , ചിന്തിപ്പിക്കാം  ..എങ്ങെനെ നന്നായി ചിരിക്കാം ,ചിരിപ്പിക്കാം .. എന്നിങ്ങനെ ഒരു പാട് ...
ഇതൊന്നും syllubussil  ഇല്ല .അനുഭവങ്ങള്‍ എന്ന കാലത്തിന്റ്റെ  പുസ്തകത്തില്‍ നിന്നും പുഷ്പം പോലെ എല്ലാവര്‍ക്കും കിട്ടുന്നതാണ് .. സത്യം പറയാം  എനിക്കും കിട്ടി ഒരുപാട്  ..
ഈ സംഭവം നടക്കുന്നത് കണ്ണൂര്‍ ആണ് .. എന്തോ അവശ്യം പ്രമാണിച്ച് ഞാനും എന്‍റെ സുഹൃത്ത്‌ വിനോദും  അവിടെ പോകുകയുണ്ടായി .. പ്രത്യേക കാര്യം ഒന്നും വേണ്ട  ഇപ്പോള്‍  "ഡാ .. പത്തനംതിട്ടയിലെ  ഒരു    സിനിമ പോസ്റ്റര്‍ ഒട്ടിച്ചത് ശെരിയായില്ല നമുക്കൊന്ന് പോയി നോക്കിയല്ലോ " എന്ന് അവന്‍  പറഞ്ഞാല്‍ ആ നിമിഷം പത്തനം തിട്ടക്ക്‌ വിടും ..അതാണ് പ്രകൃതം ..
എവിടെയൊക്കെ  പോയിരിക്കുന്നു ...എന്തൊക്കെ ചെയ്തിരിക്കുന്നു ..
അങ്ങനെ കണ്ണൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ തേരാ പാരാ നടക്കുന്നു .. ഏകദേശം 1  .30 AM   ആയി കാണും ....തിരിച്ചു റൂമില്‍എത്തണം .കയ്യില്‍ അകെ വണ്ടികൂലി ക്ക് മാത്രമേ പൈസ ഉള്ളു താനും..
എടാ ,, എന്‍റെ കസിന്‍ ഇവിടെ സ്റ്റാന്റ് ന്റ്റെ  ഏതോ വടക്ക് ഭാഗത്ത്‌ ഉണ്ട്  ഞാന്‍ പോയി അവനെ വിളിച്ചിട്ട്   ഇപ്പോള്‍ വരാം ..നീ ഇവിടെ നിന്നോ എന്നും പറഞ്ഞ്‌  നമ്മുടെ  വിനോദ്  ഏതോ ഊട് വഴിയിലൂടെ എങ്ങോട്ടോ പോയി .. അത് വടക്കാണോ പടിഞ്ഞാരാണോ   എന്ന്  എന്ന് ദൈവത്തിനറിയാം !!!
വിശന്നിട്ടു കുടല്‍ മാത്രമല്ല വേറെ എന്തൊക്കെയോ കരിയുന്നു .. പോകുന്ന വഴി തിരിഞ്ഞു നിന്ന് അവന്‍ ഇതും കൂടി പറഞ്ഞു " തിരിച്ചു Universityil  എത്തിയിട്ട് നമുക്ക് കഴിക്കാം കേട്ടോ ..."
ആഹാ .. എത്ര മനോഹരം ..!!!!!
ഈ ലോകത്ത് എത്രെയോ പേര്‍ ഭക്ഷണം കിട്ടാതെ അലയുന്നു ....
പക്ഷെ  ലോകത്തിലെ പട്ടിണി  യെ കുറിച്ച് ഞാന്‍ ചിന്തിച്ചതു പോലും ഇല്ല ..!! നമ്മളെന്തിനു ആവശ്യമില്ലാത്തത്  ചിന്തിക്കണം ... അല്ലെ ?
തിരക്കില്ലെങ്കിലും ആളുകള്‍ ചുമ്മാ തിരക്ക് കാണിക്കുന്നു ..അങ്ങോട്ട്‌ പോകുന്നു ഇങ്ങോട്ട് പോകുന്നു  മൊബൈല്‍  കയിലെടുത്തു ഹലോ ഹലോ ..കേള്‍ക്കുന്നില്ല എന്നൊക്കെ പറയുന്നു ..  അകെ ബഹളം ...
ഞാനാണേല്‍ ഇപ്രാവശ്യം വീട്ടില്‍ പോയി കുറച്ചു ഇഞ്ചി കടിക്കണം എന്നൊക്കെ ആലോചിച്ചിരിക്കയാണ്.. "ഇഞ്ചി കടിച്ച പാവം കുരങ്ങന്‍റെ അവസ്ഥ നമ്മളും ഒന്നറിയണമല്ലോ  ..?"
കണ്ണില്‍ ഇരുട്ട് കേറിയിരിക്കുന്നു  ..രാവിലെ ചായക്ക് തേയില ഇല്ലാഞ്ഞു ദേഷ്യത്തിന്  ചൂട് വെള്ളത്തില്‍ പഞ്ചസാര മാത്രം കലക്കി കുടിച്ചു  വന്നു നില്കുന്നതാണ് ...
എന്നെ ഒന്ന് സഹായിക്കുമോ ...? ആ ചോദ്യം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി .. സുമുഘന്‍ ..ഒരു 36 വയസ്സ് പ്രായം കാണും
ഞാന്‍ ചോദിച്ചു ..എന്താ ചേട്ടാ ..
"എനിക്ക് വിശക്കുന്നു ...അയാള്‍ പറഞ്ഞു ..
കണ്ണുകളില്‍ പ്രകാശം കുറഞ്ഞിരിക്കുന്നു ..മുടിചീകിയിട്ടിലെങ്ങിലും ഒരു വശത്തേക് വകങ്ങിരിക്കുന്നു ..പഴയതാണെങ്കിലും കാഴ്ച്ചയില്‍ നല്ല ഡ്രസ്സ്‌ .. തളര്‍ന്നു വീഴാറായ അവസ്ഥ .. അയാള്‍ എന്നോട് യാചിക്കുകയാണ് ...
ഞാന്‍ കുടുങ്ങി  ..
ഇത് വരെ പഠിച്ച maths  എടുത്തു ഞാന്‍ പയറ്റി ..
(a + b )2 = a 2 +2 ab +b 2 ...............
 ഭാഗ്യം 10 രൂപ ബാക്കി ഉണ്ട് .. ഞാന്‍ 10 രൂപ  നീട്ടി ..
പാതി മങ്ങിയ ചിരിയോടെ അയാള്‍ പറഞ്ഞു .. വാങ്ങി തന്നാല്‍ മതി ..
എന്തോ  ഞാന്‍ അയാളെ ഒരു ചായക്കടയില്‍ കയറ്റി .. ഒരു ഊണിനു ഓര്‍ഡര്‍ ചെയ്തു ..
താന്‍ കഴിച്ചതാണോ എന്ന അര്‍ത്ഥത്തില്‍  എന്നെ ഒന്ന് നോക്കി .. ഞാന്‍ തലയാട്ടി ..
***********************************************************
ഞാന്‍ അയാളോട് ഒന്നും ചോദിച്ചില്ല ..  സത്യത്തില്‍ ചോദിക്കേണ്ടി  വന്നില്ല  ,,?അയാള്‍ നിര്‍ത്താതെ പറയുകയാണ് ..
ഒരു കവിള്‍ വെള്ളം കുടിച്ച് അയാള്‍ തുടര്‍ന്നു.."ഒരു പാട് സ്ഥലവും നല്ല  വീടും ഒക്കെ  ഉണ്ടായിരുന്നതാ...
എല്ലാം പോയി ..പോയതല്ല കൊടുത്തു ..
പെങ്ങമ്മാരെ കെട്ടിച്ചു വിടാത്ത ആങ്ങളമാര്‍ ജീവിക്കുന്നത് തന്നെ ശെരിയാണോ..?
സ്നേഹിച്ച പെണ്ണിന് വേണ്ടി ജോലി കളഞ്ഞ ഞാനല്ലേ യഥാര്‍ത്ഥ  വിഡ്ഢി...? അതെങ്ങനെയനെന്നു ഞാന്‍ ചോദിച്ചില്ല ..ഇതൊക്കെ നുണയല്ലേ (ഞാന്‍ അര്‍ഥം വച്ചു അയാളെ അടിമുടി നോക്കി ..)
സ്നേഹിതന്മാര്‍... അവര്‍ക്ക് സ്നേഹിക്കാന്‍ മാത്രം അല്ലെ പറ്റു,,, ഒരു കയ്‌ സഹായം ...?!!!
പൈസ യുടെ വില സ്നേഹത്തെക്കാള്‍ വളരെ  കൂടുതല്‍ അല്ലെ അത് കൊണ്ടാവും .
ജോലിക്ക്   നോക്കാഞ്ഞിട്ടല്ല .. അത്  കിട്ടണ്ടേ .. തലയില്‍ വര പോലും ഇടതല്ലേ അങ്ങേരു ഭൂമിയിലേക്ക്‌ വിട്ടത് ..
 ആര്‍ക്കും എന്നെ വേണ്ട .ദൈവത്തിനു പോലും ..?
വീട് ജപ്തി ചെയ്തു ,, അത് പിന്നെ അവര്‍ക്ക് അവരുടെ ജോലി ചെയ്യണ്ടേ ,,
 ബന്ധങ്ങള്‍ എന്നൊക്കെ പറയുന്നത് ശെരിക്കും  ബന്ധനം തന്നെയാണ് ഈ ലോകത്തില്‍ ..
നെടു വീര്‍പ്പാനെന്നു   തോന്നുന്നു . അതോ കുടിച്ച വള്ളം തൊണ്ടയില്‍ തടഞ്ഞതാണോ..?
ഈ വിശപ്പ്‌ , വല്ലാത്ത അവസ്ഥയാ ...രണ്ടു ദിവസം ആയി വെള്ളം തന്നെ കുടിക്കുന്നു .. വിശപ്പ്‌ സഹിക്കാന്‍ വയ്യാഞ്ഞിട്ടാ .. കയ്‌ നീട്ടി ഇരന്നു ശീലിച്ചിട്ടില്ല ... അല്ല
നിങ്ങള്‍ക്കൊനും അത് അറിയണ്ടല്ലോ ..? വായില്‍  വെള്ളി കരണ്ടിയുമായി ജനിച്ചവരല്ലേ നിങ്ങള്‍.. ഭാഗ്യവാന്‍ മാര്‍ ..!! "
എനിക്കാണേല്‍ ചിരീം കൂടെ വന്നു .. ഭാഗ്യവാന്‍ മാരെ ..!!!  അതും വെള്ളി കരണ്ടി... ഒരു ചെമ്പു കരണ്ടി പോലും ഞാന്‍ കണ്ടിട്ടില്ല ,,,അപ്പോഴാണ് വെള്ളി..  ഹും  .. !!!! "
അയാള്‍ തുടരുകയാണ് .. 
കാര്യം കഴിഞ്ഞതോടെ  ബന്ധങ്ങള്‍  വേരറ്റു പോയി .. എന്നെ വേണ്ടാതായി  ..
എന്‍റെ അച്ഛനും അമ്മയും ഉണ്ടായിരുന്നെങ്ങില്‍.. ,
എനിക്കൊന്നു പറഞ്ഞു കരയാന്‍ പോലും ആരും ഇല്ല..
ആത്മഹത്യ ചെയ്യാന്‍ എനിക്ക് പേടി ഇല്ല . പക്ഷെ !!!!...അയാളുടെ കണ്ണില്‍നിന്നും  കണ്ണ് നീര്‍ പൊടിഞ്ഞു...
ഇയാള്‍ നുണ പറയുകയാണോ എന്ന് ചിന്തിച്ചിരുന്ന ഞാന്‍ അടര്‍ന്നു വീണ ആ  കണ്ണീരില്‍    അലിഞ്ഞു പോയി ..
മേശയില്‍ കൊണ്ട് വച്ച ഉണ് അയാള്‍ വളരെ വേഗം കഴിക്കുകയാണ് .. എന്‍റെ വിശപ്പ്‌ മുഴുവന്‍ അതോടെ കാറ്റില്‍ പാറി .. വീണ്ടും മറ്റേ  ഇഞ്ചി യെപറ്റി  അറിയാതെ ആലോചിച്ചു പോയി ...!!!
ദൈവമേ  ..ഈ  പട്ടിണിയുടെ കോട്ടിട്ട പരിയായം ആണോ ഇയാള്‍ ...ഇപ്പോള്‍ ഞാന്‍ ലോകത്തുള്ള സകലമാന പട്ടിണി പാവങ്ങളെയും മനസ്സില്‍ ഓര്‍ത്തു പോയി ....
പിരിയാന്‍ നേരം നന്ദിയും കടപ്പാടും നിറഞ്ഞ  മുഖത്തോട് കൂട് എന്‍റെ ചെറിയ കയ്‌ പിടിച്ചു കുലുക്കുമ്പോള്‍ അയാള്‍ പറഞ്ഞു .. ".ഒരു പക്ഷെ എന്‍റെ മരണ വാര്‍ത്ത കേള്‍കുകയാണെങ്കില്‍ മോന്‍ എന്നെ കുറിച്ച്
ഓര്‍ക്കണം, പ്രാര്‍ത്ഥിക്കണം .. കാരണം എന്നെ കുറിച്ച് ഓര്‍ക്കാന്‍ ഈലോകത്തില്‍ ചുരുക്കം ചിലരെ ഉള്ളു ..എന്നെ ഒരു ഭീരു ആയി കാണരുത് എനിക്ക് ചെയ്യാന്‍ ഇനി ഒന്നും ഈ ലോകത്തില്‍ ബാക്കി ഇല്ല . എല്ലാ കടങ്ങളും ഞാന്‍ വീട്ടി  കഴിഞ്ഞു . ദയവു ചെയ്തു ഇത് കടമായി കാണരുത് .. "
ഇപ്രാവശ്യം ഇഞ്ചി മനസ്സില്‍ വന്നില്ല പകരം വീണ്ടും കണ്ണിലേക്ക് ഇരുട്ട് ഇരച്ചു കയറി ...
ഒരു പാട് തത്വങ്ങള്‍  മനസ്സില്‍ ഉണ്ടെങ്ങിലും അതെടുത്തു ആശ്വാസ വാക്ക് പറയുന്നതിന് മുമ്പേ അയാള്‍ നടന്നു തുടങ്ങിയിരുന്നു .. "ജീവിതതിലെക്കയിരിക്കില്ല .. കാരണം പ്രതീക്ഷകള്‍ അസ്തമിച്ചു എന്ന് മുഖത്ത് തന്നെ എഴുതിയിരിക്കുന്നു .
ഇടയ്ക്കു വച്ചു അങ്ങകലെ എത്തി അയാള്‍ തിരിഞ്ഞു നോക്കി .. ഞാന്‍ നോക്കുനുണ്ടോ എന്നാവാം..
ഞാന്‍ അയാളെ തന്നെ നോക്കി നിന്നു ദൃഷ്ടി പദത്തില്‍ നിന്നും മായുന്ന വരെ ..

പുറത്തൊരു അടി .."അളിയാ പാളി .. ഈ ബസ്‌ സ്റ്റാന്ഡ് ന്റെ വടക്ക് വശത്തല്ല ലോ ലപ്പുരത്തെ  ബസ്‌ സ്റ്റാന്ഡ് ന്റെ യാ .. ബാ പോകാം .."

ഒരു പിടി ചോറ് പോലും കളയാതെ  ഇന്നും ചോറ് വിളമ്പി കഴിക്കുമ്പോള്‍ ഞാന്‍ അയാളെ ഓര്‍ക്കും . കാരണം  അയാളുടെ ജീവിതത്തിലെ ചുരുക്കം ചിലരില്‍ ഒരാള്‍ ഞാന്‍ ആണല്ലോ ..

ജീവിചിരുപ്പുണ്ടോ .. അതോ ......

******************************************************

Tuesday, March 9, 2010

Tippu..

ടിപ്പു .. അതാണ് അവന്റ്റെ പേര് .. നിഷ്കളന്ഗത തുളമ്പുന്ന മുഖം ,നല്ല നീണ്ട മൂക്ക് , കറുത്ത മീശ .അത് കുത്തബ് മീനാരിനെ അനുസ്മരിപ്പിക്കും  വിധം നിവര്‍ന്നു നില്‍ക്കുന്നു .വാടിത്തളര്‍ന്ന താമരതണ്ട് പോലെ കിടക്കുന്ന ചെവി .. എല്ലാം ചേര്‍ന്ന് ഒരു കൊച്ചു ഭീകരന്‍  ആള് എന്‍റെ വീടിലെ കാവല്‍ക്കാരന്‍  ആണ് ഇത്  .കിടിലന്‍ നാട്ടു ഡോഗ് .സംഭവം നാടന്‍ ആണ്നെഗിലും ഞങ്ങള്‍ അവനെ വിദേശി ആയിട്ടാണ് വളര്‍ത്തിയത്‌  മാത്രമല്ല അവന്റെ മറ്റും ഭാവവും കണ്ടാല്‍ തോന്നും അവന്‍ പുലി വര്ഖത്തില്‍ പെട്ടതാണെന്ന്  . ഫൈബര്‍ പ്ലേറ്റില്‍ നല്ല ചൂട് ബീഫ് കറി ഉണ്ടെങ്കില്‍ മാത്രം അളിയനെ ചോറുണ്ണാന്‍ വിളിച്ചാല്‍ മതി ,വല്ല പഴകിയ ചോറ് മായി ചെന്നാല്‍ ആദ്യം പ്ലേറ്റില്‍ നോക്കിയിട്ട് അമ്മയുടെ മുഖത്തേക്ക്  ഒരു നോട്ടം ഉണ്ട് " എടുത്തോണ്ട് പൊക്കോണം ...." എന്ന മട്ടില്‍ ... 
ഇനി ഉണ് കഴിഞ്ഞാലോ ..? മെല്ലെ  കാലോക്കെ ചെരിച്ചു ഒരു ഉറക്കം  .. ഒരു നാലഞ്ചു മണിക്കൂര്‍ ...സാധാരണ പട്ടികള്‍ ഒച്ച കേട്ടാല്‍ ചാടി എഴുനെല്കെണ്ടാതാണ്. ഇത് ഒച്ചയല്ല ..ഉരുള്‍ പൊട്ടിയാലും അളിയന്‍ അവിടെ തന്നെ കിടക്കും അതാ ശീലം .. ഞാന്‍ അച്ഛനോട് ചോദിച്ചു ഇതെന്താ ഈ പട്ടി ഇങ്ങനെ ? അച്ഛന്‍ പറഞ്ഞു "ഉച്ച ഉറക്കം അല്ലെ ...പാവം രണ്ടു പ്ലേറ്റ് ചോറ് ഉണ്ടെതാ .. ഉറങ്ങട്ടെടാ .."
എനിക്ക് അങ്ങ് ദേഷ്യം വന്നു .."ഹും അടുത്തജന്മത്തില്‍  എങ്കിലും പട്ടിയായിട്ടു  ജനിച്ചാല്‍ മതിയായിരുന്നു "
അപ്പോള്‍ അച്ഛന്‍ "അന്നും ഞാന്‍ തന്നെ അച്ഛനവണം എന്ന് പറയരുത് .എനിക്ക്  വയ്യ  ഇനി  പട്ടികളുടെ  പുറകെ പോകാന്‍ " .
ടിപ്പുവിന് കാര്യം മനസ്സിലായി എന്ന് തോന്നുന്നു . അളിയന്‍ എന്നെ നോക്കി  " അയ്യേ ..ചമ്മീലെ .  എന്ന മട്ടില്‍ ഒന്ന് മോന്ഗീ ..
കാര്യം ഇതൊക്കെ ആണെങ്കിലും എന്നോട് നല്ല  ഭാഹുമാനവും മതിപ്പും ആണ് ..ബാക്കി വീട്ടില്‍ ഉള്ളവരെ കണ്ടാല്‍ ഓടിക്കും .അമ്മയെ തീരെ ഭാഹുമാനം ഇല്ല ... cheachiye  ആണേല്‍ പറയുകയും വേണ്ട ... ഒരു ദിവസം അടുത്ത വീട്ടില്‍ പോയ അവളെ നമ്മ്മുടെ ഈ മഹത് മൃഖം  രണ്ടു മണിക്കൂര്‍ റബ്ബര്‍ തോട്ടത്തിലൂടെ ഓടിച്ചു ... ഞാന്‍ ഇറങ്ങിചെല്ലുംബോള്‍ ശിഘിരം  ഇല്ലാത്ത മുരിങ്ങ മരത്തിന്റെ മുകളില്‍  ലവള്‍ ..!!  ഇങ്ങോട്ടിരങ്ങടീ... എന്ന സെറ്റപ്പില്‍ താഴെ  ലവനും .. അവളുടെ  ആ  കരച്ചിലും ഇരുപ്പും  ... ഒരുവക മരത്തേല്‍ ഉച്ചഭാഷിണി കേട്ടിവച്ചപോലെ  ഉണ്ടായിരുന്നു  ,. ആ കരച്ചില്‍  നാട് മുഴുവന്‍ കെട്ടു .ഹി ഹി ...
അടുത്ത വീടിലെ കോഴികളുടെയും എന്തിനു  പശുവിനെ വരെ ഈ ശുനകനെ പേടിയാണ് ..
ഒരുദിവസം അച്ഛന്‍  രാവിലെ നോക്കുമ്പോള്‍ സ്ഥിരമായി കോഴിയെ പിടിക്കുന്ന പോക്കന്‍  എന്ന സാധനത്തിനെ പിടിച്ചു ചുറ്റിനും  ചുമ്മാ പ്രദിക്ഷിണം  വച്ച്  കളിക്കുന്നു .. ഉറക്കത്തില്‍ എന്നെ വിളിചെഴുന്നെപ്പിച്ചു കൊണ്ട് പോയി നമ്മുടെ കഥാനായകന് ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തതില്‍ പിന്നെയാണ്  അളിയന്‍ ബോഡി വിട്ടു തന്നത്  കാരണം സാധാരണ അണ്ണാന്‍  വേട്ടക്കു പോകുമ്പോള്‍ അതായിരുന്നു പതിവ് ..പിടിച്ച അണ്ണാന്‍ കുഞ്ഞിനെ വിട്ടു കിട്ടന്നമെങ്ങില്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ അതൊരു നിയമം ആയിരുന്നു .
ഞാന്‍ പുറത്തു പോകുകയനെങ്ങില്‍  ബസ്‌ സ്റ്റോപ്പില്‍ അളിയനും എന്‍റെ കൂടെ കാണും തൊട്ടടുത്തിരുന് ബസ്‌ വന്നു ഞാന്‍ കയറി പോയികഴിഞ്ഞാല്‍ മാത്രമേ സ്റ്റാന്റ് വിടൂ .. പിന്ന ഒരു കറക്കം കഴിഞ്ഞേ വരൂ . വല്ല പെണ് പട്ടികളുടെയും കൂടെ ആയിരിക്കും ..ആ ... ആര്കറിയാം ഞാന്‍  ഇത് വരെ ചോദിച്ചിട്ടില്ല !!
*********************************************************************************
ആ കാലത്ത് കാവ്യാ മാധവന്‍ തിളങ്ങി നില്‍കുന്ന സമയം .. "കണ്ണാരം പോത്തിക്കളിക്കം .. മണ്ണപ്പം ചുട്ടു വിളമ്പാം ...  അവള്‍ മണ്ണപ്പം  കുറച്ചു എന്‍റെ ഹൃധയതിലെക്കും വിളമ്പി എന്ന് തോന്നുന്നു . " ഫുള്‍ ഓഫ് കാവ്യാ മാധവന്‍ ഫാന്‍ .. മഞ്ഞു പോലെ ..മാന്‍ കുഞ്ഞു പോലെ .. ടോസ്തിലെ ഈ പാട്ടും കേട്ടാണ് ഉറക്കം ..
അന്നും പതിവുപോലെ മാന്‍ കുഞ്ഞും മഞ്ഞൊക്കെ കേട്ടു എപ്പോളോ മയങ്ങി .. രാത്രിയുടെ  യാമങ്ങളില്‍ എപ്പോളോ ഞാന്‍ കാല്പനികതയുടെ രാജകുമാരനായി മാറി .. അവള്‍ രാജകുമാരിയും .. അവള്‍ ഉദിച്ചു നില്‍ക്കുന്ന പൂര്‍ണ ചന്ദ്രനെ  ചാലിച്ച്  മുഖത്ത്  തേച്ചു വെളിപ്പിച്ചപോലെ അവള്‍ ജനാലക്കല്‍ നില്‍ക്കുന്നു . പിന്നിലൂടെ ചെന്ന്  അവളറിയാതെ ആ നനുത്ത കരം ഗ്രഹിച്ചപ്പോള്‍ ഉണ്ടായ നാണത്തില്‍ വിടര്‍ന്ന  പുഞ്ചിരി .. പ്രേമം എന്ന ദിവ്യ അനുഭൂതിയെ  കള്ഗമില്ലാതെ സ്വപ്നത്തിലവഹിക്കാന്‍ എനിക്ക് കഴിഞ്ഞു , എത്ര മഹത്തരം . എന്‍റെ വിറയാര്‍ന്ന ചുണ്ടുകളെ അവളുടെ  അഴകാര്‍ന്ന കപോലതിലേക്ക്  അടുപ്പിക്കുമ്പോള്‍  ഒരു  റിയാലിസ്ടിക്  ഫീലിങ്ങ്സ്‌ ഉണ്ടായിരുന്നു  . വളരെ  പതിയെ ഞാന്‍ അവളുടെ കവിളിലും ചുണ്ടിലും  ഉമ്മവച്ചു .. വാര്‍ന്നു വീണ മുടി ഒതുക്കി ഞാന്‍ അവളുടെ  മുഖം എന്‍റെ മുഖത്തോട് ചേര്‍ത്ത് വച്ചു.
പെട്ടന്നവള്‍ നാക്ക്‌ നീട്ടി  നാലു നക്ക്. ഞെട്ടി എഴുനേറ്റു നോക്കുമ്പോള്‍ ആരാ....

ഹി ഹി ഹി ... ലവന്‍  തന്നെ നമ്മുടെ " bow  bow ".. തൊട്ടടുത്ത്‌ കിടക്കുന്നു ... കണ്ണ് തുറന്നു നോക്കിയതും  അളിയന്‍ നാണം കൊണ്ട്  തല താഴ്ത്തുന്നു . പിന്നെ ദേ  വലാട്ടുന്നു , പുതപ്പിനടിയില്‍ തലയിടുന്നു ആകെപ്പാടെ  ഭയങ്കര  ഭഹളം .... ചവിട്ടി അവനെ  താഴെ ഇടുബോള്‍ cheachi  വിളിച്ചു പറയുന്നത് കെട്ടു .. മമ്മീ .. ഇവന്‍ പട്ടീനെ ...."അവള്‍ റൂം രാവിലെ അടിച്ചു വാരാന്‍ വന്നപ്പോള്‍ വാതില്‍ തുറന്നിട്ട്‌ പോയതാണ് പണി പറ്റിച്ചത്...
എന്തായാലും അതില്‍ പിന്നെ എന്നെ കാണുമ്പോള്‍ ടിപ്പുവിന് നാണം ആണ്. ഹി ഹി മാത്രമല്ല കാവ്യാ മാധവന് പകരം വേറെ വല്ലവരും ആയിരുന്നേല്‍  അവനും ,  എന്‍റെ കൂടെ  ഉറങ്ങി അവനും വല്ല ശുനകിയെയും സ്വപ്നം കണ്ടിരുന്നേല്‍  ഞാനും  കുടുങ്ങിയെനേ....കാവിലമ്മ തുണച്ചു ...



**********************************************************************************************