Saturday, July 2, 2011

എനിക്ക് ജീവിതം തന്ന റാണി.....

മടുത്തു.. വയ്യ...!! ഇതെന്‍റെ അവസാന കയ്യാം കളി ആണ്. ഇനി എനിക്കതിനു കഴിഞ്ഞെന്നുവരില്ല. ഇതില്‍ ഞാന്‍ കരകയറണം.ചെയ്തു കൂട്ടിയ മണ്ടത്തരങ്ങളുടെയും അറിവില്ലയ്മയുടെയും അനന്തര ഫലം.ജീവന്‍ ഇല്ലാതെ ഇത് വരെ ഞാന്‍ കളിച്ച കളികളുടെ  അന്ത്യം അടുത്തിരിക്കുന്നു. ഇനി എനിക്കൊരു വെളിച്ചം  ഉണ്ടാകില്ല  എന്നെനിക്കുറപ്പുണ്ട് .. അല്ലെങ്ങില്‍  അവള്‍ വരണം . അവള്‍ക്കെ അതിനു കഴിയൂ .എന്‍റെ കയ് വെള്ളയിലെ എഴുത്ത് എന്നോടങ്ങനെ പറയുന്നു .  ഈ പടുകുഴിയില്‍ നിന്ന് കര കയറ്റാന്‍ ഇനി അവള്‍ക്കു മാത്രമേ കഴിയൂ..  കുറെ കണക്കു കൂട്ടലുകള്‍ അവളെ കൂടാതെ ഞാന്‍ നടത്തി നോക്കി .. ഇല്ല ഒന്നും നടക്കുന്നില്ല.  ഇനി വയ്യ !!!  അവള്‍ തന്നെ വരണം....... വരും എനിക്കുറപ്പാണ്.കാരണം പലതവണ എന്നെ പല അപകടങ്ങളില്‍  നിന്നും കാത്തു രെക്ഷിച്ച് എന്റെ അഭിമാനം കാത്തവള്‍ അവളാണ്. പക്ഷെ ഇപ്പൊ ഞാന്‍ കാത്തിരുന്ന് മുഷിഞ്ഞു. എങ്കിലും പ്രതീക്ഷയുടെ ഒരു നാമ്പ് ബാക്കി നില്ല്ക്കുന്നു. അവളാണ് എന്‍റെ അവസാന പ്രതീക്ഷ .. എന്‍റെ ജീവന്റെ റാണി ... അവള്‍ വന്നിലെങ്കില്‍  ഈശ്വര എനിക്കതിനു ചിന്തിക്കാന്‍ പോലും ആകില്ല ... എത്ര ഭയാനകമാകും ആ അവസ്ഥ .. ആലോചിച്ചിട്ട് കണ്ണില്‍ ഇരുട്ട് കയറുന്നു. തല കറങ്ങുന്നു.തലക്കുമുകളില്‍ കരിഞ്ഞ ഒരു തെങ്ങോലയുടെ നിഴല്‍ മാത്രം....

നാഴികകള്‍ ഏറെ കഴിഞ്ഞിരിക്കുന്നു അവളെയും കാത്തുള്ള ഈ ഇരുപ്പു തുടങ്ങിയിട്ട് . ഇരുന്നിരുന്നു കാലിനു വേര് മുളച്ചോ ?? ഒന്ന് നിവര്‍ത്തി നോക്കി ഇല്ല വന്നിട്ടില്ല. അവള്‍ ഇങ്ങനെയാണ് . പ്രതീക്ഷിച്ചിരുന്ന വരില്ല .പക്ഷെ അപ്രതീക്ഷിതമായി പലപ്പോളും വന്നു എന്നെ അമ്ബരപ്പിച്ചിട്ടും ഉണ്ട്. ഇനി വല്ല അപകടവും .. കാലം പഴയതല്ലല്ലോ. ഇക്കാലത്ത് ഒരു പെണ്ണിന് വഴിയില്‍ ഇറങ്ങി നടക്കാനകുമോ. എന്‍റെ റാണിയും ഒരു പെണ്ണ് ആണല്ലോ എന്നാലോചിച്ചപ്പോ ഒരു ഉള്‍കിടിലം. ഇനി വരുന്ന വഴി  സാമൂഹിക വിരുദ്ധര്‍ വളഞ്ഞിട്ട് തല്ലിയോ ,, അതോ  ട്രെയിനില്‍ ബലമായി കയറ്റി താഴെ തള്ളി ഇട്ടു മാനഭംഗപെടുതിയോ. അതുമലേല്‍ നഗ്ന പൂജ എന്ന് പറഞ്ഞു വല്ല ആസാമിമാരും.. ദൈവമേ !! എന്തൊക്കെ വാര്‍ത്തകളാണ് ഇക്കാലത്ത് കേള്‍ക്കുന്നത്.. ഭയം മെല്ലെ അരിച്ചിറങ്ങാന്‍ തുടങ്ങിയിരിക്കുന്നു ..!! എന്നാ പിന്നെ ഈ ദൈവത്തിനു സ്ത്രീകളെ സുന്ദരികളായ വല്ല വ്യളിയോ മറ്റോ ആയി സൃഷ്ടിച്ച പോരാരുന്നോ. അല്ല ഈ സര്‍കാരിനെ പറഞ്ഞ മതിയല്ലോ . എന്ത് കൊണ്ട് കുങ്ഫു ഒരു നിരബന്ധിത വിഷയമായി വിദ്യാഭ്യാസത്തില്‍ ഉള്‍പെടുത്തിയില്ല .  ഇതിപ്പോ എന്നാ പറയാനാ പോയ ബുദ്ധി ആന പിടിച്ച കിട്ടുവോ ,, എന്‍റെ പ്രിയതമക്ക്  കുങ്ഫു അറിയാവോ എന്തോ ..അറിയാം എന്നിത് വരെ പറഞ്ഞിട്ടില്ല. ഞാന്‍ ചോദിച്ചും ഇല്ല . ഇനി ചോദിച്ചാലും പറയുവേല. അവള്‍ എപ്പോളും അങ്ങന ആരോടും ഒന്നും മിണ്ടാതെ എല്ലാം ഉള്ളില്‍ ഒതുക്കി... ഇടയ്ക്കു ഇടകണ്ണിട്ടൊരു  നോട്ടം മാത്രം. ഒരിക്കല്‍ അവള്‍ എന്നെ തന്നെ തുറിച്ചു നോക്കി . ഞാന്‍ അകെ വല്ലാതായി .. ഇനി എന്നെ തന്നെ ആണോ നോക്കുന്നെ ,, ഞാന്‍ തിരിഞ്ഞു നോക്കി ഇനി പുറകില്‍ നില്‍കുന്ന രാജപ്പനെ എങ്ങാനും ... ഇല്ല പുള്ളി പൈന്റ്റ് വാങ്ങാന്‍ നേരത്തെ പോയാരുന്നു . എന്‍റെ ചങ്കൊന്നു പിടച്ചു, എന്ത് ചെയ്യും അവള്‍ ആണേ എന്നെ തന്നെ  കന്നിമ വെട്ടാതെ നോക്കി അങ്ങനെ നില്‍ക്കുവാണ്. ചീപ്പ്‌ എടുത്തു തല ചീകിയാലോ .. അല്ലെ  കയ് കൊണ്ടൊരു ഹായ് കാണിച്ചാലോ. അതുമല്ലേല്‍ സായികുമാറിന്റെ ഭാരത്ച്ചന്ദ്രനിലെ  കൊടും ഭീകരമായ ഇമ്മാതിരി  ടയലോഗ് ഒരെണ്ണം വെച്ച് കാച്ചിയാലോ [ സാക്ഷാല്‍  മായംബ്രം ബാവ ഒറ്റതവണ മാതൃക കാണിച്ചാല് പിന്നെ കൊന്നു കളയുമെന്ന് നമ്മളിന്നലെ വരെ ഭീഷിപെടുതിയിരുന്നവര്‍ പോലും ചങ്കൂറ്റം കാണിച്ചെന്നു വരും സത്യങ്ങള്‍ വിളിച്ചു പറയാന്‍ ..........!!] .വിവിധ ആശയങ്ങള്‍ മിന്നി മറയവേ അവള്‍ നാണത്തില്‍ മുങ്ങിയ ചെറു പുഞ്ചിരിയോടെ നോട്ടം പിന്‍വലിച്ചു മടങ്ങി പോയി.

*************************** 
ദെ കുറെ അലമ്പ് അലവലാതികള്‍ കളിയാക്കാന്‍ തുടങ്ങിയിരിക്കുന്നു കാരണം വേറെ ഒന്നും അല്ല ഞാന്‍ എന്റെ പ്രിയതമയെ കുറിച്ച് അവരോടു പുകഴ്ത്തി പറയുവാരുന്നു .

അവളുടെ ആ മനോഹരമായ കണ്ണുകളില്‍ നിന്നാണ് ഞാന്‍ എന്‍റെ പ്രതീക്ഷയുടെ നിഴല്‍ വെട്ടം കണ്ടുത്തത് .എന്നാണോ എന്തോ അതോര്‍മയില്ല . ഭംഗിയേറിയ ആടയാഭരണങ്ങള്‍ അവളിലെ മാറ്റു പതിന്മാടങ്ങാക്കിയിരുന്നു . മൂന്നിതള്‍  കാര്‍വര്‍ണം വിരിയിക്കുന്ന ഏതോ ദിവ്യ വൃക്ഷതിനില പോല്‍ അവള്‍ വിളങ്ങി നിന്നിരുന്നു .നിന്നിരുന്നു എന്ന്  പറയുമ്പോ ഇപ്പൊ ഇല്ലേ എന്നോ ... ?? ഇപ്പോളും ഉണ്ട് .ഇനി എപ്പോളും കാണും അല്ല പിന്നെ. പ്രശ്നം കഴിഞ്ഞില്ലേ ഇനി എനിക്ക് ബാക്കി പറയാവോ ..അപ്പൊ ആ അങ്ങനെ...  അവള്‍ വര്‍ണ ചിറകുകള്‍ വിരിച്ച പൂമ്പാറ്റ പോലെ  എന്റെ വിരലികളില്‍ അവള്‍ പറന്നു വന്നിരിക്കുമായിരുന്നു. പുളു അല്ലടാ  സത്യം ഞാന്‍ എന്നതിന നുണ പറയുന്നേ ..

"പ്ഫാ...  നീ അവളേം നോക്കി ഒരു കോമാളി ആയി ഇങ്ങനെ ഇരുന്നോ .. അവള്‍ ഇന്ന് വരില്ലട പറ്റിക്കും.. എനിക്കനുഭവം ഉണ്ട്  അല്ലെ നീ എന്നെ ദിങ്ങനെ ദിങ്ങനെ വിളിച്ചോ .." എന്നൊരുത്തന്‍ .. പാവം അവന്റെ കാമുകി വിലാസിനിയുടെ കണ്ണിലൂടെ ആണ് എന്റെ പെണ്ണിനെ നോക്കിയത് എന്ന് എനിക്കപ്പോള്‍ തന്നെ മനസ്സിലായി .അനുഭവം ഗുരു. അല്ലേലും ഏതോ ഒരു പെണ്ണ്  അങ്ങനെ പറ്റിച്ചു എന്ന് വെച്ച് എല്ലാരും അങ്ങനെ ആവണം എന്നില്ലല്ലോ .. പാവം വിഷമം കൊണ്ടാവും ... !! 
മറ്റൊരുത്തന്‍ ഇങ്ങനെ  പറഞ്ഞു ."നാണമില്ലല്ലോ  നിനക്ക് .. ഏതോ ഒരു അലവലാതി പെണ്ണിനെ നോക്കി ഇരിക്കുന്നു . റാണി പോലും റാണി ഹും.പൊക്കോണം എണീച്ചു അല്ലെ തെങ്ങില്‍ മടല്‍ എടുത്തടിക്കും പറഞ്ഞേക്കാം ..

ഈശോയെ അളിയന്‍ പറഞ്ഞ പറഞ്ഞതാ .. മനസ്സിലെ തേങ്ങല്‍ ഒരു വിഷാദമായി മുഖത്ത് വരാതെ ഇരിക്കാന്‍ ഞാന്‍ നന്നേ പണി പെട്ടു. പക്ഷെ അവളിലുള്ള എന്‍റെ കനത്ത വിശ്വാസം എന്നില്‍  കെടാത്ത  കനലായി കിടക്കുന്നത് അവരറിഞ്ഞില്ല . അവളിതറിയുന്നുണ്ടോ എന്തോ.. !! ഒരു ഗദ്ഗദം തൊണ്ടയില്‍ വന്നു തടഞ്ഞു ......

********************************************

ഇനി വൈകിയാല്‍ പിടിച്ചു നില്ക്കാന്‍ കഴിഞ്ഞു എന്ന് വരില്ല . പരിഹാസ ശരങ്ങള്‍ അവഹേളനങ്ങള്‍  തരാം താഴ്ത്തല്‍ എല്ലാം കൊണ്ടും ഞാന്‍  അകെ പാടെ വല്ലതക്കിയിരുന്നു. അതെ അനിവാര്യമായ എന്റെ ഊഴം വന്നെത്തിയിരിക്കുന്നു .ഇനി രക്ഷയില്ല .. ഈശ്വര അവള്‍  വന്നാല്‍  മതിയാരുന്നു ... കണ്ണുകള്‍ ഇറുകെ അടച്ച്‌ മനസ്സ് ഏകാഗ്രമാക്കി .എനിക്കിത് ചെയ്തെ മതിയാവൂ .. ചിലപ്പോള്‍ അവള്‍ ചതിക്കുമാരിക്കും എന്നാലും ഒരു ശ്രമം. പിന്നെ കുറ്റബോധം തോന്നരുതല്ലോ.. കാലം എന്നെ കൊണ്ട് ചെയ്യിക്കുന്നതാണിത്. എന്തായാലും വേണ്ടില്ല ഈ കാത്തിരിപ്പിന് ഒരു അവസാനം കാണണമല്ലോ. ഞാന്‍  കാലുകള്‍ ചമ്രം പടിഞ്ഞുവെച്ചു. എല്ലാം തകര്‍ന്നു വീഴുന്നതിനു മുന്‍പുള്ള ഒരു പ്രയത്നം .. സഫലമാകുമോ ..??
ഈശ്വര..... !!! ക്യ്കള്‍ വിറക്കുന്നു .. "ഇനി ഒന്നും നോക്കാനില്ല അളിയാ കൊട് പണി ..." മനസ്സ് പറഞ്ഞു പിന്നെ അമാന്തിച്ചില്ല കയ് നീട്ടി ഒറ്റ വലി....

" മോനെ മനസ്സില്‍ ഒരു ഭരണി ലഡ്ഡു പൊട്ടി .. മറ്റൊരു ഭരണി ജിലേബിയും .....

എന്‍റെ കണ്ണ്കളെ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല . ദെ അവള്‍ ...അവള്‍ വന്നു ....!!!  കുത്തി വെച്ചിരുന്ന മൂന്ന് കുത്ത് ചീട്ടിന് മുകളില്‍ നിന്നും ഇതാ ഒരു കള്ളചിരിയോടെ എന്‍റെ കയ്യില്‍ റാണി... എന്‍റെ  ക്ലാവര്‍ റാണി !!  എന്‍റെ ലൈഫ് ..
കംപലില്‍ നിന്ന് ലൈഫിന് അടിയായി കളിചോണ്ടിരുന്ന എന്നെ രക്ഷിക്കാന്‍  അവതാരമെടുത്ത റാണി ...അതെ സുഹൃത്തുക്കളെ,അവള്‍ എന്നെ ഇന്നും കയ് വിട്ടില്ല. ആ സുന്ദരിയെ  മെല്ലെ ഞാന്‍ രാജാവിനോട് ചേര്‍ത്ത് വെച്ചു.. KQA...  നന്ദിയോടെ അവളെ നോക്കി  വലതു പൊക്കി വെച്ചിരുന്ന ഇസ്പേഡ് എട്ട് എടുത്തങ്ങു കമത്തി ..  ദെ ബാക്കി ഉള്ള എല്ലാവനും പുറത്ത് ....

*********************************** ശുഭം ****************************************

Friday, July 1, 2011

കറുത്തവാവിനോടായ്‌ ഒരു വാക്ക്‌

അല്ലയോ കറുത്തവാവേ നിന്നിലെ ഇരുട്ടിനോടുള്ള പേടി മായ്കാന്‍ ഇതാ-
ഇവിടെ ഒരുപറ്റം മിന്നനിനുങ്ങുകള്‍ എനിക്കായ് കാത്തു നില്‍ക്കുന്നു ,,
നിന്‍റെ പേടിപ്പെടുത്തുന്ന യാമങ്ങളില്‍ എനിക്ക് താലപൊലി ഒരുക്കാന്‍ ,,
വഴി തെറ്റി ഉഴറുന്ന വേളയില്‍ വഴി തെളിക്കാന്‍ ,,
മുള്ളുള്ള പാതകളില്‍ വെളിച്ചത്തിന്റെ പായ വിരിക്കാന്‍ ,,
അതിനാല്‍ ദയവായി നീ അവയെ സ്വീകരിക്കൂ ..
എന്‍റെ വഴികള്‍ എന്നും പ്രഭാപൂരമാകട്ടെ ....!!

ഉറക്കം

" ഉദയമേ വൈകി വരൂ ... അലാറമേ മൌനം വരിക്കൂ..
ഈ തണുത്ത വെളുപ്പാം കാലത്ത് , കമ്പിളി പുതപ്പിനടിയില്‍ ..
നല്ലൊരു പൂന്തോട്ടം സ്വപ്നമായി സമ്മാനിച്ച്‌ ,എന്നെ ഉറങ്ങാന്‍ അനുവദിക്കൂ ... "

എന്‍റെ കവിത

നിലാവ് പോലെ സുന്ദരി ആണവള്‍...
കുളിച്ചു ഈറന്‍ അണിഞ്ഞു തുളസി കതിര്‍ ചൂടി വരുന്നവള്‍ ..
അമാവാസിയിലെ ഇരുണ്ട രാവുകളില്‍ പോലും എന്നെ തനിചാക്കാത്തവള്‍..
അവളുടെ പ്രണയം എന്നില്‍ സൌരഭ്യം വിതറുന്ന ഇളം കാറ്റ് പോലെയാണ് ‌..
പിണക്കം വിടരാന്‍ വിതുമ്പുന്ന പൂ പോലെയും .പക്ഷെ
മിഴി കോണുകളില്‍ ശോകത്തിന്റെ കരി നിഴല്‍ വീണിരിന്നു.
നിശ്വാസത്തിനു കനലിന്റെ തീവ്രതയും ..
അതെ അവള്‍ എന്നിലെ കവിതയാണ് .. എന്നെ നെഞ്ചോടു ചേര്‍ക്കുന്ന എന്‍റെ കവിത

മറവി

"പതിവില്ലാതെ ആ യക്ഷി തന്‍റെ ചിലങ്ക കെട്ടാന്‍ മറന്നു..
അന്ന് ആ ഗ്രാമത്തിലെ എല്ലാവരും സുഖമായി ഉറങ്ങി ..."

കലാകാരന്‍

"കൊടുത്ത സ്നേഹം അവള്‍ക് തിരിച്ചു കിട്ടിയില്ല ..
അയാള്‍ കലാകാരനായിരുന്നു അവന്‍റെ പ്രണയം കലയോടും .. " 

ഭാരതാംബ

" ജന്മഭൂമി .. ഞാന്‍ പിച്ച വെച്ച് നടന്നത് നിന്‍റെ മടിത്തട്ടിലാണ്
ഞാന്‍ കാലിടറി വീണത്‌ നിന്‍റെ കയ്കളിലാണ് ..
ഓടിക്കളിച്ചത് നിന്‍റെ വിരി മാറിലൂടെ ആണ് ..
നിന്നെ മഥുനം ചെയ്തു അമൃത്‌ നുകരുംബോളും
വിരി മാറില്‍ കുഴി ബോംബ്‌ നിറക്കുബോളും
പുഞ്ചിരി തൂകി എന്നെ ഞാന്‍ ആക്കി മാറ്റിയ ഭാരതാംബേ ..
നിന്നില്‍ ഞാന്‍ അഹങ്കരിക്കുന്നു ഇന്നും എന്നും ..
നിനക്കറിയാം ഒടുക്കം ഞാന്‍ വന്നു ചേരുന്നത് നിന്‍റെ ഉദരത്തില്‍ ആണെന്ന് "..

ശരറാന്തല്‍

" കാറ്റില്‍ ഇളകിയാടും റാന്തലിന്‍ തീനാളം പോലെന്നും ..
ഇരുള്‍ വീണ കോലായില്‍ നില്പ്പു നിഴല്‍ നല്‍കും സുന്ദരി .
അഗ്നി വിഴുങ്ങുമവള്‍തന്‍ നൊമ്പരം നെഞ്ചില്‍ കനലെരിക്കവേ
ഈ രാവില്‍ വെളിച്ചമായ് ഇരിക്കും എന്‍ഹൃദയവും മിടിപ്പും -
തലചായ്ക്കാന്‍ നല്‍കുന്നു ഞാനെന്‍ ചുമലുകള്‍ അവള്‍ക്കായ്
ഉറങ്ങട്ടെ എന്‍ ശരറാന്തല്‍ സുന്ദരി .."

പ്രത്യാശ

" കാലങ്ങള്‍ മായ്ക്കുന്നെ ഓര്‍മതന്‍ ചെപ്പിലെ
തെളിവാര്‍ന്ന സ്നേഹ പ്രവാഹമേ നീ എന്നും .
മായാതെ നില്‍ക്കട്ടെ ദ്യുതിയായി നില്‍ക്കട്ടെ
മായുന്ന ഓര്‍മകളിലെന്നും നിറയട്ടെ
വാത്സല്യമേകും തലോടലായി മാറട്ടെ
തെളിക്കട്ടെ നേര്‍ വഴി , വഴി വിളക്കായ് എന്നും
തണലായി മാറട്ടെ തളരും വഴികളില്‍ ."

മറുപടി

പേനയില്‍ രക്തം നിറച്ചു വെച്ചിരുന്നു ഞാന്‍ പണ്ടേ .
കോറിയിടാത്ത ഒരു താള്‍ എന്നും ഞാന്‍ മാറ്റിവെച്ചിരുന്നു
ഇമവെട്ടാതെ ഉരുകി ഒലിക്കുന്ന മെഴുകുതിരിയിലെ നാളത്തെ നോക്കിയിരുന്ന്
മറുപടി താളിലെല്‍ക്കുന്ന നിന്‍റെ നിശ്വാസമേല്ക്കാന്‍ കൊതിക്കുന്ന അക്ഷരങ്ങളെ ചേര്‍ത്ത് വെച്ച്
ഞാന്‍ തിളക്കം നോക്കാറുണ്ടായിരുന്നു എന്നും.
നിന്‍റെ മിഴിയിലെ കരി കൊണ്ടെഴുതിയ വരികള്‍ക്കായ് -
നിന്‍റെ കനവുകള്‍ ചാലിച്ചെഴുതിയ കടലാസ് തുണ്ടിനായ് -
നിന്‍റെ വിരലുകള്‍ താലോലിച്ചു കടഞ്ഞെടുത്ത ആ കവിതയ്ക്കായ്-
ഒരു മറുപടി അയക്കാന്‍ !!
കാത്തിരിപ്പ്‌ ദുര്‍ബലമാക്കിയ എന്നിലെ പേനകള്‍ മരവിച്ചിരിക്കുന്നു .
എന്‍റെ ഹൃദയത്തിന്റെ താളുകള്‍ ചുക്കിച്ചുളിഞ്ഞിരിക്കുന്നു.
അവസാന നിണ കണവും ഇറ്റു വീഴും മുമ്പേ പ്രേയസ്സി -
ഇവിടെ എഴുതി തുടങ്ങുന്നു ഞാന്‍ കാണാത്ത നിന്‍റെ കത്തിനുള്ള മറുപടി ..

പ്രണയം

" അലസ്സമായ് വീണോരാ കാര്‍കൂന്തല്‍ കെട്ടിനാല്‍ വദനം പാതി മറച്ചു നീ കോലായില്‍ -
മഴവില്ലിന്‍ ചായത്താല്‍ ചിത്രം വരച്ചും കൊണ്ടവിടെ കിനാവില്‍ മുഴുകീടവെ
നീയറിയാതെ നിന്‍ ചാരത്തു വന്നു ഞാന്‍ വാര്‍മുടി തഴുകി കരം കവര്‍ന്നു .
...നടുക്കം മറച്ചു നീ പരിഭവം കാണിച്ചു പിന്നെ പിണങ്ങാനായ്‌ തുനിഞ്ഞീടുമ്പോള്‍
അഞ്ജനമെഴുതിയ നിന്‍ മിഴി കോണിലായ് കണ്ടു ഞാന്‍ ഓമലെ നിന്‍ പ്രണയം ..."

ശ്വാനന്‍


തിരയുന്നു ശ്വാനന്‍ തന്‍ കൂര്‍ത്ത മുഖത്തിനാല്‍ എച്ചിലില്‍ മദ്ധ്യേ ജീവ രസം ..
തെരുവിന്‍റെ മക്കളെ നെഞ്ചോടു ചേര്‍ത്തവന്‍ അനാഥര്‍ക്ക് നാഥനായ്‌ കാവലായി..
അലയുന്ന ഭ്രാന്തന് ആശ്വാസമായവന്‍ വേരറ്റോരീ ജീവിത യാത്രയിലും .
അമ്മതന്‍ താരട്ടായ്‌ പാടിയുറക്കാറണ്ടെന്നും കരയുന്ന പൈതലിനെ ..
ആ നഗരത്തിനു സ്പന്ദനമായവന്‍ മിഴികളില്‍ നന്ദിയോളിപ്പിചോരീ ശുനകന്‍
ഈ അനാഥമാം ജന്മതിത്തിനാലല്ല ഒട്ടിയവയറില്‍ ദാഹത്തിലല്ല ..
കുലമഹിമയേറും മാന്യര്‍തന്‍ കല്ലേറില്‍ നോവുന്നതാശ്വാനന്‍ തന്‍ ഹൃദയമാണ് .. "